
കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനും സംവിധായകന്‍ നാദിര്‍ഷായും സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. കാവ്യയുടെ ഹർജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതിയിൽ പ്രഖ്യാപിച്ചില്ല. അടുത്തയാഴ്ചയെ ഇനി ഹർജി പരിഗണിക്കാൻ സാധ്യതയുള്ളൂ. കാവ്യയുടെ ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. ഹർജി പരിഗണിക്കുമ്പോൾ കാവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷൻ നിഷേധിച്ചേക്കും.
അതേസമയം, നാദിര്‍ഷായുടെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്കാണ് മാറ്റിവെച്ചത്. കേസിൽ നാദിർഷയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
കേസിൽ നാദിർഷയെ ചോദ്യം ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ മുഴുവൻ ചോദ്യങ്ങളും ചോദിച്ചില്ല. മാത്രമല്ല, നാദിർഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും പലതും മറച്ചുവയ്ക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ