അര്‍ജുൻ കപൂറുമായുള്ള വിവാഹം: പ്രതികരണവുമായി മലൈക

Published : Nov 13, 2018, 01:39 PM IST
അര്‍ജുൻ കപൂറുമായുള്ള വിവാഹം: പ്രതികരണവുമായി മലൈക

Synopsis

അര്‍ജുൻ കപൂറും മലൈക അറോറയും വിവാഹിതരാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. വിവാഹക്കാര്യത്തെ ചോദിച്ചപ്പോള്‍ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയായിരുന്നു മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മലൈകയുടെ പ്രതികരണം.

അര്‍ജുൻ കപൂറും മലൈക അറോറയും വിവാഹിതരാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. വിവാഹക്കാര്യത്തെ ചോദിച്ചപ്പോള്‍ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയായിരുന്നു മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മലൈകയുടെ പ്രതികരണം.

ഞാൻ ഒരിക്കലും വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാറാണ് പതിവ്. പക്ഷേ എന്റെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങള്‍ എല്ലാവരും അറിയാറുമുണ്ട്. ഞാൻ അക്കാര്യങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ല. ഞാൻ ഇപ്പോള്‍ എന്റെ ജീവിതം അതിന്റെ മനോഹാരിതയോടെ ആസ്വദിക്കുകയാണ് ചെയ്യുന്നത് മലൈക അറോറ പറയുന്നു.

അർബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. 45കാരിയായ മലൈക അറോറ 33കാരനായ അര്‍ജുന്‍ കപൂറുമായി ലിംവിഗ് റിലേഷനിലാണെന്നും പിന്നീട് ഗോസിപ്പുകള്‍ വന്നു. ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. പക്ഷേ ഇതൊക്കെ നിഷേധിച്ചായിരുന്നു മലൈക നേരത്തെ രംഗത്ത് എത്തിയത്. അര്‍ജുൻ കപൂര്‍ തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു മലൈക പറഞ്ഞിരുന്നത്. എന്തായാലും ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകാൻ പോകുകയാണെന്ന വാര്‍ത്തകളാണ് അടുത്തിടെ വരുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി, സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം
'ഹെർ ഫ്രെയിം, ഹെർ സ്റ്റോറി: സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകർ