മുംബൈ : അവാര്‍ഡ് ഷോയില്‍ ധരിക്കാന്‍ നല്കിയ ആഭാരണങ്ങളുമായി നടി മുങ്ങിയെന്ന് പരാതി. ബോളിവുഡ് നടിയും ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അംഗവുമായ ഹിന ഖാനെതിരേയാണ് അവാർഡ് ദാന ചടങ്ങിൽ ധരിക്കാൻ നൽകിയ വിലപിടിപ്പുള്ള ആഭരണം തിരിച്ചു നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി ജ്വല്ലറി നിര്‍മ്മാതാക്കള്‍ എത്തിയത്. ഈ കേസില്‍ അന്വേഷണം ആരംഭിച്ചു.
12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ചടങ്ങളിൽ പങ്കെടുക്കുന്നതിനായി ഹിന ഖാന് പരാതിക്കാരായ ബ്രാൻഡ് നൽകിയിരുന്നു. എന്നാൽ ചടങ്ങിനു ശേഷം ഹിന ഇതു കമ്പനി ക്കു തിരിച്ചുനൽകിയില്ല. ആഭരണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി പ്രതിനിധികളെ അയച്ചെങ്കിലും നഷ്ടപ്പെട്ടു പോയെന്ന കാരണം പറഞ്ഞ് ഹിന ഇവരെ മടക്കി അയച്ചു.
കൂടാതെ, കമ്പനിയുടെ പ്രതിനിധികളെ ഇവർ ഭീഷണിപ്പെടുത്തിയെന്നും ഹിനയ്ക്ക് അയച്ച നോട്ടീസിൽ ബ്രാൻഡ് ആരോപിക്കുന്നു. ആഭരണം മടക്കി നൽകുകയോ ആഭരണത്തിനു തുല്യമായ പണം നൽകുകയോ ചെയ്യണമെന്നാണ് ആഭരണ കമ്പനി നോട്ടീസിൽ ആവശ്യപ്പെടുന്നത്. കൂടാതെ, വ്യാപാര നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നൽകണമെന്നും നിരുപാധികം മാപ്പെഴുതി നൽകണമെന്നും കമ്പനി ആവശ്യപ്പെടുന്നു.
അതേസമയം, ആരോപണം നിഷേധിച്ച് ഹിന ട്വിറ്ററിൽ രംഗത്തെത്തി. തന്റെ കൈവശം ലഭിക്കാത്ത നോട്ടീസ്, എങ്ങനെയാണ് മാധ്യമങ്ങൾക്കു ലഭിച്ചതെന്നും ഈ തന്ത്രത്തിൽ താൻ വീഴില്ലെന്നും ഹിന ട്വീറ്റ് ചെയ്തു.