'പേട്ട' ആദ്യദിനം കാണുന്നവരോട് സംവിധായകന് ഒരപേക്ഷയുണ്ട്; കാര്‍ത്തിക് സുബ്ബരാജ് പറയുന്നു

Published : Jan 10, 2019, 10:39 AM IST
'പേട്ട' ആദ്യദിനം കാണുന്നവരോട് സംവിധായകന് ഒരപേക്ഷയുണ്ട്; കാര്‍ത്തിക് സുബ്ബരാജ് പറയുന്നു

Synopsis

രജനീകാന്തിന്റെ മാസ് ചിത്രം 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്.

രജനീകാന്തിന്റെ മാസ് ചിത്രം 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്  എത്തിയിരിക്കുന്നത്.

ചിത്രത്തിന്‍റെ കഥയും സർപ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാണ് കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററില്‍ കുറിച്ചത്. 'പേട്ട' സിനിമ കാത്തിരിക്കുന്ന എല്ലാവരോടുള്ള സ്നേഹവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. ഒരുപാട് നാളുകൾക്കു ശേഷം തീയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.&nbsp;</p>

<p>പേട്ട ഒരു ഇതിഹാസമാണെന്ന് നടന്‍ ധനുഷ് ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെയെല്ലാം അഭിനന്ദിച്ചാണ് ധനുഷ്ണ് ട്വീറ്റ് ചെയ്തത്.</p>

<p>‌രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പേട്ടയുടെ ടീസർ റിലീസ് ചെയ്തത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്ഷൻ. കലാനിധി മാരൻ ആണ് നിർമാണം. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.</p>

<p>ബോളിവുഡ് നടൻ നവാസുദ്ദീന്‍ സിദ്ദിഖി, വിജയ് സേതുപതി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിംഹ എന്നിങ്ങനെ വമ്പന്‍ താരനിരയും പേട്ടയെക്കുറിച്ചുള്ള പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നതാണ്. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത് എന്ന പ്രത്യേകതയും 'പേട്ട'യ്ക്കുണ്ട്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം.</p>

PREV
click me!

Recommended Stories

'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
'ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ..'; പ്രതികരണവുമായി റാണ ദഗുബാട്ടി