ഒരു വർഷം മാത്രം ആയുസ് പറഞ്ഞവർക്ക് മുൻപിൽ 13 വർഷം; വിവാഹ വാർഷിക സന്തോഷം പങ്കുവെച്ച് ശ്രീക്കുട്ടി

Published : Nov 25, 2025, 03:23 PM IST
sreekutty

Synopsis

തങ്ങളുടെ ദാമ്പത്യം അധികകാലം നിലനിൽക്കില്ലെന്ന് പലരും പറഞ്ഞിരുന്നതായും, പരസ്പരമുള്ള അഡ്ജസ്റ്റ്മെന്റുകളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ശ്രീകുട്ടി തന്റെ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചു.

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ താരം ആരോധകരോട് പങ്കുവെയ്ക്കുന്നുണ്ട്. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്ന പേരിൽ ഒരു മകളുമുണ്ട്. തന്റെ പതിമൂന്നാം വിവാഹ വാർഷിക വിശേഷങ്ങളാണ് പുതിയ വ്ളോഗിൽ ശ്രീക്കുട്ടി പങ്കുവെയ്ക്കുന്നത്.

ഭർത്താവ് മനോജിനൊപ്പം ക്ഷേത്ര ദർശനം നടത്തിയാണ് ഇരുവരുടെയും വിവാഹ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായത്. ക്യാമറയ്ക്ക് മുന്നിൽ വരാൻ മനോജിന് താൽപര്യമില്ലാത്തതിനാൽ, കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ വ്ലോഗിൽ ഉൾപ്പെടുത്തിയതെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. മകൾക്ക് ക്ലാസ്സുകളും ട്യൂഷനുമുള്ളതിനാൽ യാത്രാ പ്ലാനുകൾ ഒഴിവാക്കി, കറങ്ങി നടന്നാൽ അവളുടെ ഭാവിയെ അത് ബാധിക്കുമല്ലോ എന്ന ചിന്തയിൽ വേണ്ടെന്ന് വെച്ചതായും ശ്രീക്കുട്ടി പറയുന്നു.

''ഞങ്ങളുടെ ജീവിതയാത്ര പതിമൂന്നാം വർഷത്തിൽ എത്തി നിൽക്കുകയാണ്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് കേവലം ഒരു വർഷം മാത്രം മാർക്കിട്ട ആൾക്കാരുണ്ട്. ഡിവോഴ്സാകുമെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാനും ഏട്ടനും അങ്ങോട്ടും ഇങ്ങോട്ടും ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നു, അത്രമാത്രം. എന്റെ ആഗ്രഹങ്ങളെല്ലാം ഏട്ടൻ സാധിച്ചു തരാറുണ്ട്. പക്ഷെ, ഒരു മാസത്തിൽ 25 ദിവസവും വഴക്കും പിണക്കവും തന്നെയാണ്'', ശ്രീക്കുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ ഒരു പ്രീമിയം റെസ്റ്റോറന്റിലായിരുന്നു വിവാഹ വാർഷികത്തോടനുബന്ധിച്ച ഡിന്നർ ഒരുക്കിയത്. എത്ര കാശുണ്ടെങ്കിലും താനൊരു സാധാരണ വ്യക്തിയാണ്. അതുകൊണ്ട് ഇതുപോലുള്ള റെസ്റ്റോറന്റിൽ നിന്ന് കഴിക്കാൻ ഇഷ്ടമില്ല, എന്നാൽ ചില സാഹചര്യങ്ങൾ കാരണം ഇവിടെ വരേണ്ടി വന്നതാണെന്നും താരം വ്യക്തമാക്കി.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ