'സെറ്റിൽ ആർക്കെങ്കിലും ഭക്ഷണം വേണ്ടെങ്കിൽ അത് ഞാൻ മക്കൾക്ക് വേണ്ടി കൊണ്ടുപോകുമായിരുന്നു'; സങ്കടകാലം പങ്കുവെച്ച് ദിവ്യ ശ്രീധർ

Published : Nov 24, 2025, 04:10 PM IST
divya sreedhar

Synopsis

സിംഗിൾ മദറായി മക്കളെ വളർത്തിയതിലെ കഷ്ടപ്പാടുകൾ പങ്കുവച്ച് മിനിസ്ക്രീൻ താരം ദിവ്യ ശ്രീധർ. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ദിവ്യയെ വിവാഹം ചെയ്തതിൽ വരുന്ന എതിർപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്ന് ഈ അഭിമുഖത്തിലും ക്രിസ് ആവർത്തിച്ചു പറയുന്നു 

വിവാഹം, വ്യക്തിജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസു തുറന്ന് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ദിവ്യയെ വിവാഹം ചെയ്തതിൽ വരുന്ന എതിർപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്ന് ഈ അഭിമുഖത്തിലും ക്രിസ് ആവർത്തിച്ചു പറയുന്നുണ്ട്. "ഞാൻ വരുന്നതിന് മുമ്പേ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. കല്യാണം കഴിച്ച് ഒരു ജീവിതം തരാമെന്ന് എന്തുകൊണ്ട് ആരും പറഞ്ഞില്ല. അങ്ങനെ പറയാൻ ധെെര്യമില്ലാത്തവരോട് മറുപടി പറയേണ്ടതില്ല", എന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ക്രിസ് പറഞ്ഞു.

ക്രിസിനെ വിവാഹം ചെയ്യുന്നതിനു മുൻപ് സിംഗിൾ മദറായി കുട്ടികളെ വളർത്തിയതിനെക്കുറിച്ചായിരുന്നു ദിവ്യക്ക് പറയാൻ ഉണ്ടായിരുന്നത്. "സെറ്റിൽ ആർക്കെങ്കിലും ഭക്ഷണം വേണ്ടെങ്കിൽ ഞാൻ ആ ഭക്ഷണം ചോദിച്ചു വാങ്ങി മക്കൾക്കു വേണ്ടി കൊണ്ട് പോകുമായിരുന്നു. വെെകുന്നേരം ഷൂട്ട് വെെകിയാൽ ടെൻഷനായിത്തുടങ്ങും", എന്നും ദിവ്യ പറഞ്ഞു.

മക്കൾക്ക് ദിവ്യയോടുള്ള സ്നേഹം

മക്കൾക്ക് ദിവ്യയോടുള്ള സ്നേഹത്തെക്കുറിച്ചും ക്രിസ് അഭിമുഖത്തിൽ സംസാരിച്ചു. "മക്കളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, അതിപ്പോൾ ഞാനാണെങ്കിൽ പോലും അമ്മക്കോഴി കുഞ്ഞുങ്ങളെ രക്ഷിക്കാൻ പോകുന്നത് പോലെ കവർ അപ് ചെയ്യാൻ വരുന്ന ദിവ്യയെ എനിക്കറിയാം. അതിലെനിക്ക് സന്തോഷമാണ്. എന്ത് വന്നാലും അവരെ നോക്കാൻ അമ്മയുണ്ട്. അപ്പോൾ ഞാൻ സപ്പോർട്ടായി കൂടെ നിന്നാൽ മതി. മനസ് കൊണ്ടാണ് അച്ഛനാകുന്നത്. അമ്മയുടെ സ്നേഹം ഞാൻ പങ്കിട്ട് എടുക്കുമോ എന്ന ഭയം മക്കൾക്കുണ്ടായിരുന്നില്ല. മക്കൾക്ക് ഞാൻ കുഞ്ഞുമോളെ (ദിവ്യ) വേദനിപ്പിക്കുമോ എന്നൊക്കെയുള്ള ഭയമായിരുന്നു. അവർ രണ്ട് പേരും അമ്മയെ ഒരു കുഞ്ഞിനെ പോലെയാണ് നോക്കുന്നത്. ഞാൻ വേദനിപ്പിക്കുന്നുണ്ടോ എന്നൊക്കെ നോക്കി ആ സമയത്ത് എന്നെ അറ്റാക്ക് ചെയ്യാൻ റെഡിയായിരിക്കുന്ന മക്കളാണ് അവർ", എന്നും ക്രിസ് വേണുഗോപാൽ അഭിമുഖത്തിൽ പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ