'മുള്‍ക്കിരീടം കൊണ്ടുനടക്കുന്നതുപോലെ, ഇരിക്കാൻ വയ്യായിരുന്നു'; പ്രസവശേഷം സംഭവിച്ചതു പറഞ്ഞ് ദിയ

Published : Jul 29, 2025, 03:24 PM IST
Diya Krishna

Synopsis

പ്രസവശേഷം സംഭവിച്ചതു പറഞ്ഞ് ദിയ.

സമൂഹമാധ്യമങ്ങളിൽ ഈയടുത്ത് ഏറ്റവും കൂടുതൽ ചര്‍ച്ചയായ പ്രസവമായിരുന്നു ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്‍ണയുടേത്. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനു മുൻപും ശേഷവുമുള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഓമിയെക്കുറിച്ചും ഓമിയുടെ വരവിനു ശേഷവും തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഡെലിവറിക്കു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദിയ. യൂട്യൂബ് വീഡിയോയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

''പ്രസവശേഷം വീട്ടിൽ വന്നതിനു ശേഷമാണ് വേദന അറിഞ്ഞതെന്നും താഴെ ഒരു മുൾക്കിരീടം ചുമന്നുകൊണ്ടു നടക്കുന്ന അവസ്ഥയായിരുന്നെന്നും ദിയ പറയുന്നു. ആശുപത്രിയില്‍ ആയിരുന്നപ്പോൾ സ്റ്റിച്ചിന്റെ വേദന അറിഞ്ഞിരുന്നില്ല. വീട്ടിൽ എത്തിയപ്പോള്‍ നന്നായി വേദന അറിയുന്നുണ്ടായിരുന്നു. ആറ് സ്റ്റിച്ച് ഉണ്ടായിരുന്നു. മുഴുവന്‍ സമയവും ഒരു മുള്‍കിരീടം താഴെ വെച്ച് കൊണ്ട് നടക്കുന്ന അവസ്ഥയായിരുന്നു. ഒരിടത്തും ഇരിക്കാന്‍ വയ്യ. തലയണ വെച്ചിട്ടായിരുന്നു ഇരിക്കുന്നത്. എന്നിട്ടു പോലും വേദനയായിരുന്നു. ഇപ്പോൾ വേദനയൊക്കെ മാറി. രാത്രി ഇടയ്ക്ക് ഫീഡ് ചെയ്യുന്നതുകൊണ്ട് നടുവേദന ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല'', ദിയ വീഡിയോയിൽ പറഞ്ഞു.

''വീട്ടുകാരുടെയും ഒപ്പം നിൽക്കുന്നവരുടെയും പിന്തുണ കൊണ്ട് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്താണെന്ന് താൻ അറിഞ്ഞിട്ടില്ലെന്നും ദിയ പറയുന്നു. വീട്ടിലെ എല്ലാവരും എനിക്കൊപ്പമുണ്ട്. അശ്വിനും എന്റെ കൂടെ തന്നെയുണ്ട്. പോസ്റ്റ്പാർ‌ട്ടം ഡിപ്രഷൻ എന്താണെന്ന് ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. കാരണം, ഞാൻ ബാക്ക് ടു നോർമലാണ്. അമ്മയ്ക്കും പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒന്നും ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. ഇതെല്ലാം ഓരോ ആളുകളെയും ചുറ്റുപാടുകളെയുമെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഇരിക്കുന്നതെന്ന് തോന്നുന്നു'', ദിയ കൃഷ്‍ണ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്