'അദൃശ്യ കാമുകൻ ഉണ്ടെങ്കിൽ തന്നെ അവിടെ ഇരുന്നോട്ടെ, ഒരു രണ്ട് വർഷം സമയം തരണം..'; മറുപടിയുമായി രേണു

Published : Jan 12, 2026, 06:39 PM IST
Renu Sudhi

Synopsis

ഭാവി കാര്യങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും അതിന് രണ്ട് വർഷത്തെ സമയം വേണമെന്നും രേണു പറയുന്നു. 

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി പറയുകയാണ് രേണു. മെയിൻസ്ട്രീം വണ്ണിനു നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ.

"കല്യാണമാണോ നിക്കാഹ് ആണോ വിവാഹമാണോ മിന്നുകെട്ടാണോ എന്നൊന്നും അറിയില്ല. എനിക്ക് കല്യാണം ആയിട്ടില്ല . എനിക്ക് പ്രണയമുണ്ടെന്നൊക്കെ ആൾക്കാർ പറയുന്നതല്ലേ, ഞാൻ പറഞ്ഞിട്ടില്ല. ഇനി അദൃശ്യ കാമുകൻ ഉണ്ടെങ്കിൽ തന്നെ അവിടെ ഇരുന്നോട്ടെ. എന്തായാലും ഒരു രണ്ട് വർഷം സമയം തരണം. എന്തായാലും നമുക്ക് വരുന്നിടത്ത് വെച്ച് കാണാം. ഇപ്പോൾ എന്തായാലും തുറന്ന്പറയാൻ താത്പര്യമില്ല. അയാളുടെ ജോലി എന്താണെന്നൊക്കെ പറഞ്ഞാൽ അയാളുടെ ഉമ്മയും വാപ്പയുമൊക്കെ അയാളെ ഓടിക്കും. യു.കെയിലാണ് എൻ്റെ കാമുകൻ എന്നാണ് ഊഹാപോഹം" രേണു അഭിമുഖത്തിൽ പറഞ്ഞു.

'എന്റെ ചേച്ചി, എന്റെ മാനേജർ കരിഷ്മ അവരാണ് ബെസ്റ്റ് ഫ്രണ്ട്സ്. അവർക്കെന്നെ കുറിച്ച് നന്നായി അറിയാം. സുധിച്ചേട്ടൻ്റെ അനുഗ്രഹം തന്നെയാണ് ഞാൻ ഈ നിലയിൽ എത്താൻ കാരണം' എന്നും രേണു കൂട്ടിച്ചേർത്തു.

ബിഗ്ബോസിനു ശേഷം ബെഹ്റിനിൽ ചെന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും രേണു സംസാരിച്ചു. "എമിഗ്രേഷനിൽ നമ്മളോട് വിവരങ്ങളൊക്കെ ചോദിക്കും. സെലിബ്രിറ്റി എന്ന് പറഞ്ഞപ്പോൾ എന്ത് സെലിബ്രിറ്റിയെന്ന് ചോദിച്ചു. ഞാൻ ബിഗ് ബോസ് എന്ന് പറഞ്ഞോണ്ടിരുന്നു. ബിഗ് ബോസ്? ഓക്കേ ഓക്കേ എന്ന് പറഞ്ഞ് വിട്ടു. എല്ലാവർക്കും അറിയാം ബിഗ് ബോസ് ഒരു ഇന്റർനാഷണൽ ഷോ അല്ലേ. ലാലേട്ടന്റെ ബിഗ് ബോസ്... ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്... അതിലൊരു ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യം", രേണു പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ചാണകം മെഴുകിയ വീട്ടിലാണ് വളർന്നത്, ഇന്ന് 4000 സ്ക്വയർഫീറ്റ് വീട്ടിൽ'; മനംനിറഞ്ഞ് മീത്തും മിറിയും
'ചിരവ എന്നു വിളിച്ചാണ് കളിയാക്കിയിരുന്നത്, പക്ഷേ ബിജുവേട്ടന് എന്നെ ഇഷ്ടപ്പെട്ടു..'; മനസുതുറന്ന് കവിത