നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നിഹാരിക സിങ്

Published : Oct 24, 2017, 04:16 PM ISTUpdated : Oct 04, 2018, 04:24 PM IST
നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നിഹാരിക സിങ്

Synopsis

അഭിനയ മികവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം നേടിയ അഭിനേതാവാണ് നവാസുദ്ധീന്‍ സിദ്ദിഖി. അവള്‍ എന്നെ സ്നേഹിച്ചു , പക്ഷേ ശാരീരിക സുഖമായിരുന്നു എന്റെ ലക്ഷ്യമെന്ന നവാസുദ്ധീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തലിനെ അല്‍പം ഞെട്ടലോടെയായിരുന്നു ചലചിത്ര ലോകം കേട്ടത്. പൊതുവെ നിശബ്ദനായ നവാസുദ്ധീന്‍ സിദ്ദിഖി തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ നടത്തിയത് ആത്മകഥയായ 'ആന്‍ ഓര്‍ഡിനറി ലൈഫി'ലൂടെയായിരുന്നു. 

മിന്‍ മിസ് ഇന്ത്യ സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായിരുന്ന നിഹാരിക സിങ്ങുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശാലമായി തന്നെ സിദ്ദിഖി ആന്‍ ഓര്‍ഡിനറി ലൈഫില്‍ പറയുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറയുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദിഖി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 

സിദ്ദിഖിയുമായി തനിക്ക് അല്‍പകാലം ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് താരം അവകാശപ്പെടുന്നത് പോലെ കിടപ്പറയിലെത്തുന്ന ഒന്നായിരുന്നില്ലെന്ന് നിഹാരിക സിങ് പറഞ്ഞു.സിദ്ദിഖിയുടെ അവകാശവാദങ്ങള്‍ പുസ്തകം വിറ്റ് പോകാനുള്ള നിലവാരമില്ലാത്ത നടപടിയെന്നാണ് നിഹാരിക സിങ് പറയുന്നത്.  

ഒരു സ്ത്രീയുമായുള്ള ബന്ധത്തെ സംബന്ധിച്ച് കെട്ടിച്ചമച്ച കഥകള്‍ ഉണ്ടാക്കി തന്റെ പുസ്തകത്തിന്റെ വില്‍പന വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്ര ആശാസ്യമായ രീതിയല്ലെന്നും അവര്‍ വിശദമാക്കി. നവാസുദ്ധീന്‍ സിദ്ദിഖി മികച്ച നടന്‍ ആണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് നിഹാരിക കൂട്ടിച്ചേര്‍ത്തു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വല്യച്ഛനായി ജനാർദ്ദനൻ; നിവിന്റെ 'സർവ്വം മായ' റിലീസിന് വെറും നാല് നാൾ മാത്രം
ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്