
ബിഗ് ബോസ് ഹൌസില്‍ ജൂലായ് 16ന് നടന്ന എലിമിനേഷന്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. ബിഗ്ബോസ് ഹൗസിലെ ഏറ്റവും ആക്ടീവ് അല്ലാത്ത അഞ്ചുപേരെ തിരഞ്ഞെടുത്ത് അതില്‍ നിന്ന് മാത്രമേ നോമിനേഷന്‍ സാധ്യമാകുമായിരുന്നുള്ളൂ. ഇതിനെ തുടര്‍ന്ന് ദീപന്‍, അതിഥി, ശ്രീനീഷ്, ശ്രീലക്ഷ്മി എന്നിവരാണ് ഈ ആഴ്ചയിലെ എലിമിനേഷന്‍ റൗണ്ടിലുള്ളത്.
ഇതില്‍ ഏറ്റവും അപ്രതീക്ഷിത സാന്നിധ്യം ശ്രീനീഷിന്‍റെയാണ്. കഴിഞ്ഞ ആഴ്ച ക്യാപ്റ്റനായ ശ്രീനീഷിനെ പുറത്താക്കാന്‍ പറഞ്ഞത് അഞ്ചുപേരാണ്. ഇതില്‍ ശ്വേത, ശ്രീലക്ഷ്മി, അര്‍ച്ചന അടക്കം സ്ത്രീകളാണ് കൂടുതല്‍. അതില്‍ ഏറ്റവും അപ്രതീക്ഷിത നോമിനേഷന്‍ രഞ്ജിനി ഹരിദാസിന്‍റെതായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രഞ്ജിനിയെ എലിമിനേഷന്‍ റൗണ്ടില്‍ നിന്നും ക്യാപ്റ്റന്‍റെ ശക്തി ഉപയോഗിച്ചാണ് ശ്രീനിഷ് രക്ഷിച്ചത്. എന്നാല്‍ ആ ഉപകാരം വകവയ്ക്കാതെ 'അണ്‍ഫോര്‍ച്യൂണേറ്റ്ലി' എന്ന് പറഞ്ഞാണ് രഞ്ജിനി ശ്രീനിഷിന്‍റെ പേര് പറഞ്ഞത്. ശ്രീനിഷിന്‍റെ ക്യാപ്റ്റന്‍സിയിലെ പോരായ്മകളാണ് രഞ്ജിനി കാരണമായി പറഞ്ഞത്
കഴിഞ്ഞ തിങ്കളാഴ്ച, ഹിമ ശങ്കര്‍, ദിയ സന, അരിസ്റ്റോ സുരേഷ്, ദീപന്‍, അനൂപ്, സാബു, ബഷീര്‍ എന്നിവരാണ് രഞ്ജിനിയെ നിര്‍ദേശിച്ചത്. സാബു, ഹിമ, അനൂപ് എന്നിവരാണ് മൂന്ന് വോട്ടുമായി പിന്നീട് ലിസ്റ്റില്‍ എത്തിയത്. രഞ്നിയുടെ ക്യാപ്റ്റന്‍ സമയത്തെ പക്ഷപാതപരമായ നിലപാടുകളാണ് രഞ്ജിനിയെ നോമിനേറ്റ് ചെയ്തവരില്‍ ഭൂരിഭാഗവും കാരണം പറഞ്ഞത്. ക്യാപ്റ്റനായ ശ്രീനിഷ് ഈ പ്രക്രിയയില്‍ പങ്കെടുത്തില്ല.
എന്നാല്‍ പിന്നീട് ബിഗ് ബോസ് ഇപ്പോള്‍ ഹൌസ് ക്യാപ്റ്റനായ ശ്രീനിഷിനോട് ഈ എലിമിനേഷന്‍ പട്ടികയില്‍ നിന്നും ഒരാളെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടു പകരം ഒരാളെ നിര്‍ദേശിക്കാനും പറഞ്ഞു. ഇതിന് പിന്നാലെ ശ്രീനിഷ് രഞ്ജിനി ഹരിദാസിനെ രക്ഷിച്ചു.
പകരം ശ്രീനിഷ് ശ്രീലക്ഷ്മിയെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇട്ടു, രഞ്ജിനിയുടെ ക്യാപ്റ്റന്‍ കാലം നല്ലതാണ് എന്നാണ് രഞ്ജിനിയെ രക്ഷിക്കാന്‍ ശ്രീനിഷ് പറഞ്ഞ കാരണം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ