
കൊച്ചി: അടുത്തിടെ തല മൊട്ടയടിച്ച നടി ഷംന കാസിമിന്‍റെ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലമൊട്ടയടിച്ചതിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി ഒരു വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍. താന്‍ മൊട്ടയടിച്ചത് കണ്ട് സ്വന്തം പിതാവിന് പോലും മനസിലായില്ലെന്ന് ഷംന പറയുന്നു.മൊട്ടയടിച്ചു കഴിഞ്ഞു വീട്ടീലേക്കുളള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാൻ ഒരു പുതിയ വേലക്കാരിയെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. പിതാവ് കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോൾ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ഇതെന്‍റെ മോളാണോ? എന്നു പറഞ്ഞ് കുറേ നേരം നോക്കിനിന്നു.
ഞാൻ മുടി വെട്ടി എന്ന വാർത്ത വന്നപ്പോ ആദ്യമാരും വിശ്വസിച്ചില്ല. മുടി മുറിച്ചതിനുശേഷം എന്നെ കണ്ടിട്ട് പലർക്കും മനസ്സിലായില്ല. ചിത്ര ചേച്ചിയേയും ഭത്താവിനേയും എയർപോർട്ടിൽ വച്ചു കണ്ടു. അടുത്തു പോയി നിന്നിട്ടും ചേച്ചി അപരിചിതരോട് ചിരിക്കും പോലെ ചിരി. അപ്പോൾ ഞാൻ അടുത്തു പോയി ചോദിച്ചു എന്നെ മനസ്സിലായില്ലേ? ചേച്ചി ഞെട്ടിപ്പോയി ഇത് ഷംനയായിരുന്നോ?
നടി സ്നേഹ കണ്ടിട്ട് ചിണുങ്ങാൻ തുടങ്ങി, എനിക്കും ഇതുപോലെ മുടി വെട്ടണംഎന്നു പറഞ്ഞ്. മഞ്ജു ചേച്ചിയാണ് ഏറ്റവും അഭിനന്ദിച്ചത്. ലെറ്റ് മി ഡൈജസ്റ്റ് ദിസ് ഫസ്റ്റ്. നിന്നെ കാണാൻ നല്ല സുന്ദരിയായിരിക്കുന്നു സുരാജ് ഏട്ടനെ കണ്ടപ്പോൾ അദ്ദേഹം ഭയങ്കര ആർട്ടിഫിഷലായി ഒരു ചിരി. അപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. എന്നെ മനസ്സിലായില്ലെന്ന്. പിന്നെ പറഞ്ഞപ്പോ ശരിക്കും ഞെട്ടി.
മലയാളം എനിക്കു തന്ന നല്ല പടമാണ് ചട്ടക്കാരി. അതിലെ പാട്ടുകളെക്കുറിച്ച് എവിടെ ചെന്നാലും ആളുകൾ നല്ല അഭിപ്രായം പറയാറുണ്ട്. എന്നിട്ടും മലയാളത്തിൽ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോൾ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തിൽ എന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷേ, ആരോ ഉണ്ട്.
ഇനി എന്‍റെ ആറ്റിറ്റ്യൂഡാണോ, മുഖമാണോ മലയാളത്തിനു ചേരാത്തത് എന്നും അറിയില്ല. ഓടാത്ത പടങ്ങളിൽ പേരിനുവേണ്ടി മാത്രം അഭിനയിക്കാൻ ഏതായാലും താൽപര്യമില്ല. അന്യഭാഷകളിൽ നല്ല റോളുകൾ കിട്ടുന്നുണ്ട്. അതുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം. നല്ല റോളുകൾ വരാത്തതു കൊണ്ടു തന്നെയാണ് മലയാളത്തിൽ അഭിനയിക്കാത്തത്-ഷംന അഭിമുഖത്തിൽ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ