എ കെ ബാലന്‍റെ പ്രസ്‌താവനയായി പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം

Published : Jun 09, 2024, 12:44 PM ISTUpdated : Jun 09, 2024, 12:56 PM IST
എ കെ ബാലന്‍റെ പ്രസ്‌താവനയായി പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം

Synopsis

ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡ് സിപിഎം നേതാവ് എ കെ ബാലന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നറിയിക്കുന്നു 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നു. 'ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സഹായിച്ച കോണ്‍ഗ്രസിന് നന്ദി, കോണ്‍ഗ്രസിന്‍റെ സഹായത്തോടെ രാജസ്ഥാനിലെ സ്ഥാനാര്‍ഥിയുടെ വിജയമാണ് തുണയായത്' എന്നും സിപിഎം നേതാവ് എ കെ ബാലന്‍ പറഞ്ഞതായാണ് വ്യാജ ന്യൂസ് കാര്‍ഡിലുള്ളത്. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുകയോ ഇത്തരത്തിലൊരു കാര്‍ഡ് എ കെ ബാലന്‍റെ പ്രസ്‌താവനയായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുകയോ ചെയ്‌തിട്ടില്ല എന്ന് അറിയിക്കുന്നു. 

പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലെ ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റേത് അല്ല. മാത്രമല്ല, ഈ കാര്‍ഡില്‍ അക്ഷരത്തെറ്റുകളും കാണാം. എ കെ ബാലന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച മറ്റൊരു ന്യൂസ് കാര്‍ഡില്‍ എഡിറ്റ് ചെയ്‌ത് മാറ്റങ്ങള്‍ വരുത്തിയാണ് വ്യാജ ന്യൂസ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. വ്യാജ ന്യൂസ് കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമ നടപടി സ്വീകരിക്കുന്നതാണ്. 

Read more: ആര്‍ഷോക്കെതിരെ പീഡന പരാതി എന്ന ന്യൂസ് കാര്‍ഡ് വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

രാജ്യത്ത് 500 രൂപ നോട്ട് നിരോധിക്കുന്നോ? വീണ്ടും വിശദീകരണവുമായി പിഐബി ഫാക്‌ട് ചെക്ക് വിഭാഗം
കുട്ടികള്‍ ട്രെയിന്‍ ആക്രമിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നോ? പ്രചാരണത്തിന്‍റെ വസ്‌തുത | Fact Check