ഗാസ; കണ്ടവരെല്ലാം വാവിട്ടുകരഞ്ഞ ആ വീഡിയോയ്‌ക്ക് പിന്നിലെ യാഥാര്‍ഥ്യം പുറത്ത്! Fact Check

Published : Nov 12, 2023, 02:28 PM ISTUpdated : Nov 12, 2023, 02:37 PM IST
ഗാസ; കണ്ടവരെല്ലാം വാവിട്ടുകരഞ്ഞ ആ വീഡിയോയ്‌ക്ക് പിന്നിലെ യാഥാര്‍ഥ്യം പുറത്ത്! Fact Check

Synopsis

'ഹൃദയഭേദകം, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ 

നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ കണ്ണീര്‍ തോരാത്ത അനേകം ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം വീഡിയോകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എക്‌സും (പഴയ ട്വിറ്റര്‍), ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍. ഇതിനിടെ പ്രചരിക്കുന്ന ചില വീഡിയോകള്‍ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലതാനും. ഈ സാഹചര്യത്തില്‍ ഒരു വൈറല്‍ വീഡിയോയുടെ യാഥാര്‍ഥ്യം പരിശോധിക്കാം. 

പ്രചാരണം

'ഹൃദയഭേദകം, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക' എന്നുമുള്ള കുറിപ്പോടെയാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സണ്ണി സച്ചന്‍ എന്ന യൂസര്‍ 2023 ഒക്ടോബര്‍ 28-ാം തിയതി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഫ്രീ പാലസ്‌തീന്‍ എന്ന ഹാഷ്‌ടാഗും ട്വീറ്റില്‍ കാണാം. പിതാവിന്‍റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ബാലന്‍റെ കണ്ണീര്‍ കാഴ്‌ചകളാണ് ഈ വീഡിയോയിലുള്ളത്. ആരുടേയും നെഞ്ച് തകര്‍ക്കുന്ന ഈ ദൃശ്യം ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധിയാളുകളാണ് ഈ വീഡിയോയ്‌ക്ക് താഴെ ദുഖം രേഖപ്പെടുത്തി കമന്‍റ് ചെയ്‌തിരിക്കുന്നത്. 

വീ‍ഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

വ്യത്യസ്തമായ മൂന്ന് വീഡിയോകള്‍ കൂട്ടിച്ചേര്‍ത്താണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എന്നും ഇതിന് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്നതുമാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന ദൃശ്യത്തിലുള്ള മൂന്ന് വീഡിയോകളും സിറിയയില്‍ നിന്നുള്ളതാണ്. ആ വീഡിയോകള്‍ ലിങ്ക് 1, 2, 3 എന്നിവയില്‍ കാണാം. 2016 മുതലുള്ള വീഡിയോകളാണ് ഇപ്പോഴത്തേത് എന്ന വാദങ്ങളോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

2016ലെ വീഡിയോ എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക...

നിഗമനം

ഗാസയിലെ ഒരു കുട്ടി പിതാവിനെ ഇസ്രയേല്‍ ആക്രമണത്തില്‍ നഷ്‌ടപ്പെട്ട ദുഖത്തില്‍ കരയുന്നതായി പ്രചരിക്കുന്ന വീഡിയോ പഴയതും സിറിയയില്‍ നിന്നുള്ളതുമാണ്. ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത് ഒരു വീഡിയോ അല്ല, മൂന്ന് വീഡിയോകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ ദൃശ്യമാണ്. 

Read more: 'മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്', വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; സത്യമോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check