
മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരെ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. തുടക്കത്തില്‍ പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട്, നായകന്‍ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് പ്രീ ്ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. ജൂലൈ 6-ന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. എസ്റ്റാഡിയോ അസ്ടെകയില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ഇംഗ്ലണ്ട് പതറിയെങ്കിലും, രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ആന്റണി ഗോര്‍ഡന്റെയും നായകന്‍ ഹാരി കെയ്നിന്റെയും മികവ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കുകയായിരുന്നു.
മത്സരശേഷം നായകന്‍ ഹാരി കെയ്നിനെ ഫുട്ബോളിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന താരമെന്നാണ് ആന്റണി ഗോര്‍ഡന്‍ വിശേഷിപ്പിച്ചത്. 'അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുന്നതും കളിക്കുന്നതും വലിയൊരു അനുഭവമാണ്. ലയണല്‍ മെസിയെപ്പോലെ ചരിത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന കെയ്ന്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്.' ഗോര്‍ഡന്‍ പറഞ്ഞു. ഈ സീസണില്‍ മാത്രം 72 ഗോളുകളാണ് കെയ്ന്‍ ഇതിനകം അടിച്ചുകൂട്ടിയത്. ഇതില്‍ അഞ്ച് ഗോളുകള്‍ ഈ ലോകകപ്പിലെ നാല് മത്സരങ്ങളില്‍ നിന്നാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു സീസണിലെ 69 ഗോളുകള്‍ എന്ന റെക്കോര്‍ഡ് താരം ഇതിനകം മറികടന്നു. 91 ഗോളുകളുമായി ലയണല്‍ മെസ്സി മാത്രമാണ് ഇപ്പോള്‍ കെയ്നിന് മുന്നിലുള്ളത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഇംഗ്ലീഷ് മുന്നേറ്റം മന്ദഗതിയിലായിരുന്നു. എന്നാല്‍ പരിശീലകന്‍ തോമസ് തുഷേല്‍, ആന്റണി ഗോര്‍ഡനെ കളത്തിലിറക്കിയതോടെ കളി മാറി. ഗോര്‍ഡന്റെ വേഗവും കൃത്യതയാര്‍ന്ന പാസുകളും കോംഗോ പ്രതിരോധത്തെ നിഷ്പ്രഭമാക്കി.
ഗോര്‍ഡന്‍ നല്‍കിയ മനോഹരമായൊരു ക്രോസ് ഹെഡ്ഡറിലൂടെ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെയ്ന്‍ ഇംഗ്ലണ്ടിന്റെ സമനില ഗോള്‍ നേടി. പിന്നീട് കളി തീരാനിരിക്കെ ഗോര്‍ഡന്റെ തന്നെ പാസില്‍ നിന്ന് കെയ്നിന്റെ തകര്‍പ്പന്‍ ഫിനിഷ് ഇംഗ്ലണ്ടിന് വിജയവും ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!