
മാഡ്രിഡ്: കിംഗ്‌സ് കപ്പില്‍ ബാഴ്‌സലോണ സെമിയില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗ്രനാഡയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ സെമിയിലെത്തിയത്. 88ാം മിനിറ്റ് വരെ രണ്ട് ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സ നാടകീയ ജയം സ്വന്തമാക്കിയത്. 33, 47 മിനിറ്റുകളില്‍ കെനഡിയും റോബോര്‍ട്ടോ സോള്‍ഡാഡോ എന്നിവര്‍ ഗ്രനാഡയ്ക്കായി ഗോള്‍ നേടി.
തോല്‍വി മണത്ത ബാഴ്‌സ 88ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനിലൂടെ തിരിച്ചടിച്ചു. ഇഞ്ചുറി സമയത്ത് ജോര്‍ഡി ആല്‍ബയും ലക്ഷ്യം കണ്ടതോടെ മത്സരം അധികസമയത്തേക്ക്. 100-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ ബാഴ്‌സയ്ക്ക് ലീഡ് ആദ്യമായി ലീഡ് സമ്മാനിച്ചു. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്കം ഗ്രനാഡ വീണ്ടും സമനില പിടിച്ചു. ഫെഡെ വികോയുടെ പെനാല്‍റ്റി ഗോള്‍.
108ാം മിനിറ്റില്‍ ബാഴ്‌സ ഒരിക്കല്‍കൂടി മുന്നിലെത്തി. ഫ്രാങ്കി ഡി യോങ്ങാണ് ഗോള്‍ നേടിയത്. 113-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ രണ്ടാം ഗോള്‍ നേടി ബാഴ്‌സയുടെ വിജമുറപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!