
ബാഴ്‌സലോണ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ബാഴ്‌സലോണയ്ക്ക് (Barcelona FC) ആശ്വാസം. സമ്മര്‍ ട്രാന്‍സ്ഫറില്‍ പ്രധാന താരങ്ങളെ ടീമിലെത്തിക്കാനുള്ള പണം ബാഴ്‌സലോണ ഉറപ്പാക്കി. സാമ്പത്തിക ഞെരുക്കത്തിന്റെ അങ്ങേയറ്റത്താണ് എഫ് സി ബാഴ്‌സലോണ. കഴിഞ്ഞ സീസണില്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ (Lionel Messi) കരാര്‍ പുതുക്കാന്‍പോലും ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ല. ഇതോടെ കരിയറിലാദ്യമായി മെസ്സിക്ക് ബാഴ്‌സലോണ വിടേണ്ടിവന്നു.
ക്ലബിനെ സാന്പത്തിക പ്രതീസന്ധിയില്‍ കരകയറ്റാനുള്ള തീവ്രശ്രമത്തിലാണ് ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട. ടെലിവിഷന്‍ സംപ്രേഷണാവകശത്തിന്റെ പതിനഞ്ച് ശതമാനം അമേരിക്കന്‍ കമ്പനിയായ സിക്‌സ്ത് സ്ട്രീറ്റിന് വിറ്റാണ് ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത്. കരാറിലൂടെ 200 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണയ്ക്ക് കിട്ടുക.
'നെയ്മര്‍ ഫോമിലായാല്‍ ബ്രസീല്‍ ഖത്തറില്‍ ലോകകപ്പുയര്‍ത്തും'; പ്രവചനവുമായി റൊണാള്‍ഡോ
ഈ പണം ഉപയോഗിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, യൂള്‍സ് കൂണ്ടെ എന്നിവരെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡ് കൂമാന് കീഴില്‍ വന്‍ തിരിച്ചടി നേരിട്ട ബാഴ്‌സലോണ മുന്‍താരം സാവിയെ പരിശീലകനായി നിയമിച്ചാണ് പ്രതിവിധി കണ്ടത്.
സാവിയുടെ ശിക്ഷണത്തില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തെത്തി. ലെവന്‍ഡോവ്‌സ്‌കി അടക്കമുള്ള താരങ്ങളെ സ്വന്തമാക്കാനായാല്‍ എല്ലാ കിരീടങ്ങള്‍ക്കും പൊരുതാനുള്ള ടീം കാംപ് നൗവില്‍ സജ്ജമാവുമെന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!