യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍; ബയേണ്‍ മ്യൂണിക്ക് - ചെല്‍സി പോര് കടുക്കും

Published : Sep 17, 2025, 09:37 AM IST
Chelsea vs Bayern Munich Preview

Synopsis

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് ചെല്‍സിയുമായും, ലിവര്‍പൂള്‍ അത്‌ലറ്റികോ മാഡ്രിഡുമായും ഏറ്റുമുട്ടും. 

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയുമായി ഏറ്റുമുട്ടും. ബയേണിന്റെ തട്ടകത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. ലിവര്‍പൂളിന്റെ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയാണ് ഫ്രഞ്ച് ചാമ്പ്യന്മാരുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് എല്ലാ മത്സരങ്ങളും തുടങ്ങുക.

റയല്‍ മാഡ്രിഡിന് ജയം

യുവേഫ ചാന്പ്യന്‍സ് ലീഗിന് ആവേശത്തുടക്കം. കരുത്തരായ റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, ടോട്ടനം എന്നിവര്‍ ജയിച്ചു തുടങ്ങി. 8 ഗോളുകള്‍ പിറന്ന യുവന്റസ് - ഡോര്‍ട്ട്മുണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും നാല് ഗോളുകള്‍ വീതം നേടി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിലാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് ആദ്യജയം നേടിയത്. ഫ്രഞ്ച് ക്ലബ്ബ് മാര്‍സെയ്‌ലിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായിരിക്കെയാണ് എംബാപ്പെയിലൂടെ കരുത്തുറ്റ തിരിച്ചുവരവ്.

അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. വിയ്യാറയലിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടനം ജയം നേടി. മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാറാബാഗ് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം