
ബംഗളൂരു: ഒഡിഷ എഫ്‌സിക്ക് സീസണിലെ മൂന്നാം ജയം. ഒഡീഷയുടെ ഹോംഗ്രൗണ്ടായ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ തോല്‍പ്പിച്ചത്. 33-ാം മിനുറ്റില്‍ നന്ദകുമാറാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ ഒമ്പത് പോയിന്റുമായി ഒഡിഷ ലീഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബംഗളുരു ആറാം സ്ഥാനത്താണ്. മത്സരത്തില്‍ ഒഡീഷയുടെ സമ്പൂര്‍ണാധിപത്യമാണ് കണ്ടത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അവര്‍ മികവ് കാണിച്ചു. ഇതിന്റെ ഫലമായി ആദ്യ പകുതിയില്‍ തന്നെ ഗോള്‍ കണ്ടെത്താനും ഒഡീഷക്കായി.
അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ നാലാം മത്സരത്തിനിറങ്ങും. മുന്‍ചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികള്‍. കൊച്ചിയില്‍ കളിക്കാനെത്തിയത് വിജയം പ്രതീക്ഷയോടെ. ജയത്തോടെ തിരിച്ചുവരവാണ് ബ്ലാസ്‌റ്റേഴ്‌സും ലക്ഷ്യമിടുന്നത്. സീസണല്‍ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടര്‍ തോല്‍വികള്‍. കൊച്ചിയില്‍ എടികെയും എവേമത്സരത്തില്‍ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിരിച്ചുവരവില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്.
കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി ഇതിഹാസ താരം യുവരാജ് സിംഗ്
ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടയില്‍ മുന്നില്‍ നിന്ന പെരേര ഡിയസ് ഇത്തവണ എതിരാളികള്‍ക്കൊപ്പം മറുനിരയിലുണ്ട്. അഹമ്മദ് ജഹൗഹ്, സ്റ്റുവര്‍ട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ കൊച്ചിയിലെത്തുന്നത്. സീസണില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് മുംബൈയുടെ മുന്നേറ്റം. ഒരു ജയവും രണ്ട് സമനിലയുമായി ലീഗില്‍
നാലാമതാണ് മുംബൈ. പ്രതിരോധത്തിലെ പാളിച്ച പരിഹരിക്കുകയാകും ബ്ലാസ്റ്റേഴ്‌സിന് മുന്നിലെ പ്രധാനവെല്ലുവിളി.
മൂന്ന് കളിയില്‍ ആറ് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് എട്ട് ഗോളുകള്‍. കഴിഞ്ഞ സീസണിലെ പ്രകടനത്തെക്കുറിച്ചല്ല ഇത്തവണ എന്ത് ചെയ്യാനാകുമെന്നാണ് തെളിയിക്കേണ്ടതെന്നും കോച്ച് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.