സുവാരസിന്‍റെ ഡബിളില്‍ ബാഴ്‌സ; റെഡ്‌ബുളിനോട് വിറച്ച് ജയിച്ച് ലിവര്‍പൂള്‍

Published : Oct 03, 2019, 08:26 AM ISTUpdated : Oct 03, 2019, 08:28 AM IST
സുവാരസിന്‍റെ ഡബിളില്‍ ബാഴ്‌സ; റെഡ്‌ബുളിനോട് വിറച്ച് ജയിച്ച് ലിവര്‍പൂള്‍

Synopsis

രണ്ട് ഗോളുകൾ നേടിയ സുവരാസാണ് ബാഴ്‌സയുടെ വിജയ ശിൽപ്പി. 69-ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലൂടെയാണ് ലിവർപൂൾ ജയം ഉറപ്പിച്ചത്.

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്റർമിലാനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ ജയിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. രണ്ട് ഗോളുകൾ നേടിയ സുവരാസാണ് ബാഴ്‌സയുടെ വിജയശിൽപ്പി. 58, 84 മിനിറ്റുകളിലായിരുന്നു സുവരാസിന്റെ ഗോളുകൾ.

അതേസമയം റെഡ്ബുളിനെതിരെ കഷ്ടിച്ച് ജയിച്ചുകയറി ലിവർപൂൾ. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ആദ്യ പകുതിയിൽ 3-1ന് മുന്നിട്ട് നിന്ന ലിവർപൂളിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് റെഡ് ബുൾ വിറപ്പിച്ചു. 69-ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലൂടെയാണ് ലിവർപൂൾ ജയം ഉറപ്പിച്ചത്. സലാ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി. 

മറ്റൊരു മത്സരത്തിൽ ലിലിക്കെതിരെ ചെൽസി ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ ജയിച്ചത്. ലിലിക്ക് വേണ്ടി ഒസിമെനും ചെൽസിക്ക് വേണ്ടി എബ്രഹാമും വില്ല്യനും ഗോളുകൾ നേടി. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ അയാക്സ് വലൻസിയയെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അയാക്സിന്റെ ജയം. അയാക്സിനായി സിയെച്ച്, പ്രോമെസ്, വാൻ ഡെ ബീക്ക് എന്നിവർ ഗോളുകൾ നേടി. 

ഗ്രൂപ്പ് എഫിൽ ബൊറൂസ്യ, സ്ലാവിയ പ്രാഹയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഹാക്കിമിയുടെ ഇരട്ട ഗോൾ മികവിലാണ് ബൊറൂസ്യയുടെ ജയം. 35, 89 മിനിറ്റുകളിലാണ് ഹാക്കിമി ഗോൾ നേടിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത