അര്‍ജന്‍റീനയുടെ ലോകകപ്പ് ഹീറോയെ സ്വന്തമാക്കി ചെല്‍സി, എമി മാര്‍ട്ടിനെസ് ഇനി നീലക്കുപ്പായത്തിൽ

Published : Aug 30, 2026, 06:03 PM IST
Emiliano Martinez

Synopsis

ഇറ്റാലിയൻ ക്ലബ്ബായ പാർമയിൽ നിന്ന് ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ വില്ല ടീമിലെത്തിച്ചതോടെ തന്നെ മാർട്ടിനെസിന്‍റെ മടക്കം ഉറപ്പായിരുന്നു.

ലണ്ടൻ: അർജന്‍റീനയുടെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി. ആസ്റ്റൺ വില്ലയിൽ നിന്നാണ് 33-കാരനായ താരത്തെ മൂന്ന് വർഷത്തെ കരാറിലാണ് ചെൽസി ലണ്ടനിലേക്ക് എത്തിച്ചത്. ട്രാൻസ്ഫർ തുക ക്ലബ്ബുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 7.5 മില്യൺ പൗണ്ടിനാണ് (ഏകദേശം 10.15 മില്യൺ യു.എസ് ഡോളർ) കരാർ ഉറപ്പിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2020-ൽ ആഴ്സണലിൽ നിന്ന് ആസ്റ്റൺ വില്ലയിലെത്തിയ മാർട്ടിനെസ് ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് ക്ലബ്ബ് വിടുന്നത്. ഇറ്റാലിയൻ ക്ലബ്ബായ പാർമയിൽ നിന്ന് ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ വില്ല ടീമിലെത്തിച്ചതോടെ തന്നെ മാർട്ടിനെസിന്‍റെ മടക്കം ഉറപ്പായിരുന്നു. ചെല്‍സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് എമി മാര്‍ട്ടിനെസ് പ്രതികരിച്ചു. ചെൽസിയിലേക്ക് വരാനുള്ള തീരുമാനം ഞാനും എന്‍റെ കുടുംബവും വളരെ എളുപ്പത്തിലാണ് എടുത്തത്. കിരീടങ്ങൾ നേടുന്ന ചരിത്രമുള്ള ക്ലബ്ബാണിത്. ചെൽസിക്കൊപ്പം പുതിയ വിജയങ്ങൾ നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓരോ മത്സരത്തിലും പരിശീലനത്തിലും തന്‍റെ 100 ശതമാനവും നൽകി ക്ലബ്ബിനെയും പിന്തുണയ്ക്കുന്നവരെയും അഭിമാനഭരിതരാക്കുമെന്നും എമി മാർട്ടിനെസ് പറഞ്ഞു.

ആസ്റ്റൺ വില്ലയ്ക്കായി 256 മത്സരങ്ങളിൽ വലകാത്ത മാർട്ടിനെസ് ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് വളർന്നത്. ഉനായ് എമറിക്ക് കീഴിൽ കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിലും യൂറോപ്പ ലീഗ് കിരീടം ഉയർത്തിയതിലും നിർണ്ണായക പങ്ക് വഹിക്കാൻ മാർട്ടിനെസിന് സാധിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തിനായി റോബർട്ട് സാഞ്ചസുമായി മാർട്ടിനെസ് മത്സരിക്കേണ്ടിവരും. സീസണിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെതിരെ 3-2ന് ജയിച്ചെങ്കിലും സാഞ്ചസിന്‍റെ പിഴവുകൾ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

അർജന്‍റീന ദേശീയ ടീമിനായി 2022 ലോകകപ്പ് നേട്ടത്തിലും 2026 ലോകകപ്പ് ഫൈനൽ പ്രവേശനത്തിലും നിർണ്ണായക സാന്നിധ്യമായിരുന്നു മാർട്ടിനെസ്. കൂടാതെ 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക കിരീടനേട്ടങ്ങളിലും അർജന്‍റീനയുടെ രക്ഷകനായി മാറിയത് എമി മാർട്ടിനെസായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ലോകകപ്പ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ മാത്രം ബാലണ്‍ദ്യോര്‍, ആ രീതി മാറ്റണം, ഇത്തവണ ആ താരം അര്‍ഹിക്കുന്നു'-മൗറീഞ്ഞോ പറയുന്നു
കൊല്‍ക്കത്തയില്‍ നടന്ന ലയണല്‍ മെസി ഇവന്റ് ടിക്കറ്റ് തുക തിരികെ നല്‍കും: ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി