
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയ്ക്ക് വേദിയാവുന്നതിൽ ബ്രസീൽ താരങ്ങൾക്ക് എതിർപ്പുണ്ടെന്ന് കോച്ച് ടിറ്റെ. കഴിഞ്ഞ ദിവസമാണ് കോൺമെബോൾ ബ്രസീലിനെ കോപ്പ അമേരിക്ക വേദിയായി പ്രഖ്യാപിച്ചത്. കോപ്പയിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. അർജന്റീനയിൽ കൊവിഡ് വ്യാപിച്ചതോടെയാണ് മത്സരവേദി ബ്രസീലിലേക്ക് മാറ്റിയത്.
ഈമാസം പതിമൂന്നിന് ബ്രസീൽ, വെനസ്വേല മത്സരത്തോടെയാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവുക. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് ഈമത്സരം. നാല് വേദികളിാണ് മത്സരങ്ങൾ. പതിനാലിന് രാത്രി രണ്ടരയ്ക്ക് ചിലെയ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യമത്സരം. ജൂലൈ പതിനൊന്നിന് മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!