ഫിഫ അര്‍ജന്റീനയ്ക്ക് അനുകൂലമായെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോ; ലൈക്കടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published : Jul 21, 2026, 03:57 PM IST
Cristiano Ronaldo

Synopsis

അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടാന്‍ ഫിഫയുടെ സഹായം ലഭിച്ചുവെന്ന് ആരോപിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലൈക്ക് ചെയ്തുവെന്ന് വാര്‍ത്ത. റഫറിമാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന വീഡിയോയിലെ ലൈക്ക് താരം പിന്നീട് പിന്‍വലിച്ചതായാണ് സൂചന. ഈ ആരോപണങ്ങള്‍ ഫിഫ നിഷേധിച്ചിട്ടുണ്ട്.

ലിസ്ബണ്‍: 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഫിഫയുടെ ഭാഗത്തുനിന്ന് പ്രത്യേക അനുകൂല്യങ്ങള്‍ ലഭിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പലപ്പോഴായി ഉയര്‍ന്നുകേട്ടിരുന്നു. ഇതിനിടെ, ഈ ആരോപണങ്ങളെ ശരിവെച്ചുകൊണ്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ലൈക്ക് ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിക്കുന്നു. എസ്‌പെയ്‌ജോ പബ്ലിക്കോ (espejopublico) എന്ന ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയ്ക്ക് റൊണാള്‍ഡോ ലൈക്ക് ചെയ്തു എന്നായിരുന്നു പ്രചാരണം.

ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് ലോകകപ്പിലുടനീളം റഫറിമാരുടെയും വിഎആര്‍ ടീമിന്റെയും ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങള്‍ ലഭിച്ചുവെന്ന് പാനലിസ്റ്റുകള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു ഈ വീഡിയോ. സ്പാനിഷ് മാധ്യമപ്രവര്‍ത്തകയായ പിലാര്‍ റോഡ്രിഗസ് ലോസന്റോസ് തയ്യാറാക്കിയ ഈ വീഡിയോയില്‍ അര്‍ജന്റീനയ്‌ക്കെതിരായ പല തീരുമാനങ്ങളും ഒഴിവാക്കപ്പെട്ടതായി പറയുന്നു. 'ഫിഫയുടെ സഹായമില്ലായിരുന്നെങ്കില്‍ അര്‍ജന്റീന കുറഞ്ഞത് അഞ്ച് മത്സരങ്ങള്‍ക്ക് മുന്‍പെങ്കിലും പുറത്താകുമായിരുന്നു! ലയണല്‍ മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ ഫിഫ മുഴുവനായി ശ്രമിക്കുകയാണ്.' എന്ന് ലോസന്റോസ് വീഡിയോയില്‍ ആരോപിച്ചിരുന്നു.

റൊണാള്‍ഡോ ഈ വീഡിയോ ലൈക്ക് ചെയ്തു എന്നായിരുന്നു. അത്തരത്തിലാണ് പോസ്റ്റിന് താഴെയുള്ള കമ്മന്റുകള്‍ സൂചിപ്പിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള റിയാക്ഷന്‍ കാണാന്‍ സാധിക്കുന്നില്ല. റൊണാള്‍ഡോ ലൈക്ക് പിന്‍വലിച്ചിരിക്കാം എന്നാണ് ഫുട്‌ബോള്‍ ലോകം പറയുന്നത്.

 

 

48 ടീമുകള്‍ പങ്കെടുത്ത 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഒരൊറ്റ വിഎആര്‍ തീരുമാനം പോലും വന്നിരുന്നില്ല. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തുമായുള്ള മത്സരത്തിലാണ് ഈ ആരോപണങ്ങള്‍ ശക്തമായത്. മത്സരത്തില്‍ ഈജിപ്ത് നേടിയ ഗോള്‍, പത്ത് സെക്കന്‍ഡിന് മുന്‍പ് നടന്ന ഫൗളിന്റെ പേരില്‍ വിഎആര്‍ റദ്ദാക്കിയിരുന്നു. കൂടാതെ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഈജിപ്തിന്റെ പെനാല്‍റ്റി അപ്പീലും നിരാകരിക്കപ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലിലും സമാനമായ രീതിയില്‍ വിവാദ തീരുമാനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നിരുന്നാലും, ഈ ആരോപണങ്ങളെല്ലാം ഫിഫ ശക്തമായി നിഷേധിച്ചു. കളിക്കളത്തിലെ തീരുമാനങ്ങള്‍ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ ലുയിഗി കൊലീന വ്യക്തമാക്കി. ഫിഫ പ്രസിഡന്റിന് പോലും മാച്ച് ഒഫീഷ്യലുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനാകില്ലെന്നും മത്സരങ്ങളുടെ സമഗ്രത ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പിലെ ഫോക്ലാന്‍ഡ് ബാനര്‍ വിവാദം: പ്രീമിയര്‍ ലീഗ് കളിക്കുന്ന അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് പണി കിട്ടുമോ?
ഫിഫ റാങ്കിംഗിലും അര്‍ജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയ്ന്‍