ഇറ്റാലിയൻ സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിനയും യുവേഫ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. പോപ്പിന്റെ പേര് ആലേഖനം ചെയ്ത കളിക്കാരെല്ലാം ഒപ്പിട്ട ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജേഴ്സി ഗ്രാവിന മാർപാപ്പക്ക് സമ്മാനിച്ചു.
വത്തിക്കാൻ സിറ്റി: യൂറോ കപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ടൂർണമെന്റിന് കടുത്ത ഫുട്ബോൾ ആരാധകൻ കൂടിയായ ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹം തേടി യുവേഫ. വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ച യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സിഫറിനും സംഘവും മാർപാപ്പക്ക് യൂറോ കപ്പിന്റെ മാതൃകയും സമ്മാനിച്ചു.
ഇറ്റാലിയൻ സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിനയും യുവേഫ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. പോപ്പിന്റെ പേര് ആലേഖനം ചെയ്ത കളിക്കാരെല്ലാം ഒപ്പിട്ട ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജേഴ്സി ഗ്രാവിന മാർപാപ്പക്ക് സമ്മാനിച്ചു.
അർജന്റീനയിൽ ജനിച്ച ഫ്രാൻസിസ് മാർപാപ്പ ബ്യൂണസ് അയേഴ്സിലുള്ള സാൻ ലൊറേൻസോ ക്ലബ്ബിന്റെ ആരാധകനാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12.30ന് ഇറ്റലിയും തുർക്കിയും തമ്മിലുള്ള മത്സരത്തോടെയാണ് യൂറോ കപ്പിന് തുടക്കമാവുന്നത്. അടുത്തമാസം 12നാണ് ഫൈനൽ.