അണ്ടര്‍-17 വനിതാ ലോകകപ്പ്: മൊറോക്കോയോട് പൊരുതി തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്

Published : Oct 14, 2022, 10:35 PM ISTUpdated : Oct 14, 2022, 11:15 PM IST
അണ്ടര്‍-17 വനിതാ ലോകകപ്പ്: മൊറോക്കോയോട് പൊരുതി തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്

Synopsis

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍  51ാം മിനിറ്റില്‍ എല്‍ മദാനി, 62ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മെലഡിയുടെ പിഴവില്‍ നിന്ന് യാസ്മിന്‍, ഇഞ്ചുറി ടൈമില്‍ ചെരിഫ് എന്നിവരാണ് മൊറോക്കോയുടെ ഗോളുകള്‍ നേടിയത്.

ഭുബനേശ്വര്‍: അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും തോറ്റ് ആതിഥേയരായ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജയം അനിവാര്യമായിരുന്ന രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത എട്ടു ഗോളിന് അമേരിക്കയോട് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് ഒരു ഗോളിന് തോറ്റ മൊറോക്കോ ഇന്ത്യക്കെതിരായ ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍  51ാം മിനിറ്റില്‍ എല്‍ മദാനി, 62ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മെലഡിയുടെ പിഴവില്‍ നിന്ന് യാസ്മിന്‍, ഇഞ്ചുറി ടൈമില്‍ ചെരിഫ് എന്നിവരാണ് മൊറോക്കോയുടെ ഗോളുകള്‍ നേടിയത്. പെനല്‍റ്റി ബോക്സില്‍ ഇന്ത്യന്‍ താരം നികേതയുടെ കൈയില്‍ പന്ത് തട്ടിയതിനാണ് റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചത്.

മൊറോക്കോക്കെതിരെ ഇടവേളവരെ പൊരുതിയ ഇന്ത്യ അവരെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയെങ്കിലും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി തോല്‍വി സമ്മതിച്ചു.  ആദ്യപകുതിയിലെ പോരാട്ടത്തിന്‍റെ ആവേശത്തില്‍ രണ്ടാം പകുതിലിറങ്ങിയ ഇന്ത്യന്‍ വനിതകളെയും ഭുബനേശ്വറിലെ കലിംഗ സ്റ്റേഡിയത്തെയും  നിശബ്ദരാക്കി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൊറോക്കോ മുന്നിലെത്തി. പെനല്‍റ്റിയിലൂടെയാണ് മൊറോക്കോ ലീഡെടുത്തത്. തുടക്കത്തില്‍ തന്നെ പെനല്‍റ്റി വഴങ്ങിയത് ഇന്ത്യന്‍ വനിതകളുടെ ആത്മവിശ്വാസം തകര്‍ത്തു. പത്ത് മിനിറ്റിനകം ഇന്ത്യന്‍ ഗോള്‍ കീപ്പര്‍  മെലഡിയുടെ പിഴവില്‍ നിന്ന് മൊറോക്കോ ലീഡുയര്‍ത്തി.

കളി തീരുന്നതിന് തൊട്ടു മുമ്പ് മൊറോക്കോ ഗോള്‍ പട്ടിക തികച്ച് മൂന്നാം ഗോളും നേടി. കളിച്ച രണ്ട് കളിയും തോറ്റതോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറില്ലെന്ന് ഉറപ്പായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശക്തരായ ബ്രസീലാണ് ഇന്ത്യന്‍ വനിതകളുടെ എതിരാളികള്‍. തിങ്കളാഴ്ചാണ് ഇന്ത്യ-ബ്രസീല്‍ പോരാട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;