52 വര്‍ഷത്തിനുശേഷം ലോകകപ്പിന് ടിക്കറ്റെടുത്ത് ഹെയ്തി, ആഭ്യന്തര കലാപത്തിനിടയിലും അഭിമാനനേട്ടം

Published : Nov 19, 2025, 05:34 PM IST
Haiti Football Team

Synopsis

നിക്കാരഗ്വേക്കെതിരായ ജയത്തോടെ കോണ്‍കാകാഫ് മേഖലയില്‍ നിന്ന് ക്യുറസോയ്ക്കും പനാമക്കുമൊപ്പമാണ് അടുത്തവര്‍ഷം അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ഹെയ്തിയും യോഗ്യത ഉറപ്പാക്കിയത്.

പോര്‍ട്ടോ പ്രിന്‍സ്: അരനൂറ്റാണ്ടിനുശേഷം ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി ഹെയ്തി. ആഭ്യന്തര കലാപവും പട്ടിണിയും മൂലം പൊറുതിമുട്ടുന്ന, ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെയ്തി ജനതയുടെ ആഭിമാനം ഉയര്‍ത്തുന്നതാണ് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ചരിത്രനേട്ടം. ആഭ്യന്തര കലാപം രൂക്ഷമായ ഹെയ്തിയില്‍ സ്വന്തം രാജ്യത്ത് കളിക്കാന്‍ പോലുമാകാതെയാണ് ടീമിന്‍റെ വിസ്മയനേട്ടമെന്നതാണ് സവിശേഷത. രാജ്യത്തുനിന്ന് 500 മൈല്‍ അകലെയുള്ള ക്യുറസോ ദ്വീപില്‍ നടന്ന പോരാട്ടത്തില്‍ നിക്കാരഗ്വോയെ എതിരില്ലാത്ത രണ്ട് ഗോളിനു തോല്‍പിച്ചാണ് ഹെയ്തി 1974നുശേഷം ആദ്യമായി ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടിയത്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റുമാനിയയെ എതിരില്ലാത്ത ഒരു ഗോളിനും ഹെയ്തി കീഴടക്കിയിരുന്നു. നിക്കാരഗ്വേക്കെതിരായ ജയത്തോടെ കോണ്‍കാകാഫ് മേഖലയില്‍ നിന്ന് ക്യുറസോയ്ക്കും പനാമക്കുമൊപ്പമാണ് അടുത്തവര്‍ഷം അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ഹെയ്തിയും യോഗ്യത ഉറപ്പാക്കിയത്. 1974ല്‍ കളിച്ച ആദ്യ ലോകകപ്പില്‍ ഇറ്റലി, അര്‍ജന്‍റീന, പോളണ്ട് ടീമുകളോട് തോറ്റ് ആദ്യ റൗണ്ടില്‍ ടീം പുറത്തായിരുന്നു.

2010ലുണ്ടായ അതിശക്തമായ ഭൂചലനം മൂലം തകര്‍ന്നടിഞ്ഞ രാജ്യത്ത് 2023നുശേഷം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാരുമില്ല. കലാപകലുഷിതമായ രാജ്യത്തേക്ക് വിദേശ വിമാനസര്‍വിസുകളെല്ലാം നിര്‍ത്തിവെച്ചതോടെ പരിശീലകന്‍ കോച്ച് സെബാസ്റ്റ്യൻ മിഗ്നെക്ക് രാജ്യത്ത് എത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. എങ്കിലും യൂറോപ്യന്‍ ലീഗീലും ഫ്രഞ്ച് ലീഗിലുമെല്ലാം കളിച്ച ഹെയ്തിയന്‍ വംശജരായ മികച്ച കളിക്കാരെ ഒരുമിപ്പിച്ചാണ് മിഗ്നെ ടീമിനെ ഒരുക്കിയത്. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണ്‍ ടീമിന്‍റെ സഹപരിശീലകനായിരുന്നു മിഗ്നെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്