India vs Cambodia : 'നിങ്ങളാണ് കരുത്ത്, തുടര്‍ന്നും പിന്തുണയ്‌ക്കുക'; ആരാധകരോട് മലയാളത്തില്‍ സഹലും ആഷിഖും

Published : Jun 08, 2022, 10:20 AM ISTUpdated : Jun 08, 2022, 10:25 AM IST
India vs Cambodia : 'നിങ്ങളാണ് കരുത്ത്, തുടര്‍ന്നും പിന്തുണയ്‌ക്കുക'; ആരാധകരോട് മലയാളത്തില്‍ സഹലും ആഷിഖും

Synopsis

ഏഷ്യൻ കപ്പ് ഫുട്ബോള്‍ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായാണ്  സഹൽ അബ്ദുൾ സമദും ആഷിഖ് കുരുണിയനും അഭ്യര്‍ഥന നടത്തിയിരിക്കുന്നത് 

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോള്‍ ടീം നായകൻ സുനിൽ ഛേത്രിക്ക്(Sunil Chhetri) പിന്നാലെ ആരാധകരോട് പിന്തുണ തേടി ടീമിലെ(Indian Football Team) മലയാളി താരങ്ങളും. ഏഷ്യൻ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക്(2023 AFC Asian Cup Qualifiers) മുന്നോടിയായി ആരാധകരുടെ പിന്തുണ തേടി സഹൽ അബ്ദുൾ സമദും(Sahal Abdul Samad), ആഷിഖ് കുരുണിയനും(Ashique Kuruniyan) ഇന്ത്യന്‍ ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ രംഗത്തെത്തി. മലയാളത്തിലാണ് താരങ്ങളുടെ അഭ്യര്‍ഥന എന്നതും ശ്രദ്ധേയം. 

2023ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന്(2023 AFC Asian Cup Qualifiers) യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് കിക്കോഫാവുകയാണ്. കൊൽക്കത്തയിൽ രാത്രി എട്ടരയ്ക്കാണ് ഇന്ത്യ-കംബോഡിയ പോരാട്ടം. മത്സരം കാണാന്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് സ്റ്റേഡിയത്തിലേക്ക് എത്തണമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേരത്തെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 'ഗാലറിയില്‍ ആരാധകരുടെ ആരവവും പിന്തുണയും ഉണ്ടെങ്കില്‍ കളി മാറും. ഇന്ത്യയെ ഏഷ്യന്‍ കപ്പിലേക്ക് നയിക്കാന്‍ ആരാധകരുടെ സാന്നിധ്യം ഉണ്ടാകണം' എന്നായിരുന്നു ഛേത്രിയുടെ വാക്കുകള്‍.

ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി പൊരുതുന്നത് ഇന്ത്യയടക്കം 24 ടീമുകളാണ്. ആറ് ഗ്രൂപ്പ് ചാമ്പ്യൻമാരും അ‍ഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. പതിമൂന്ന് ടീമുകൾ ഇതിനോടകം ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയിൽ ഇന്ത്യയുടെ ആദ്യ കടമ്പ കംബോഡിയയാണ്. സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും സുനിൽ ഛേത്രിയുടെ ബൂട്ടുകളിൽ. ഗോൾവലയത്തിന് മുന്നിൽ ഗുർ‍പ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും നിർണായകമാവും. 

സന്ദേശ് ജിംഗാൻ, ഹർമ്മൻ ജോത് ഖബ്ര, പ്രീതം കോട്ടാൽ, അൻവ‍ർ അലി, രാഹുൽ ബെക്കെ, ലിസ്റ്റൻ കൊളാസോ, ബ്രാണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ജീക്സൺ സിംഗ്, ഉദാന്ത സിംഗ് തുടങ്ങിയവരും ടീമിലുണ്ട്. ശനിയാഴ്ച അഫ്ഗാനിസ്ഥാനെയും പതിനാലിന് ഹോങ്കോംഗിനേയും നേരിടും. കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ ഇന്ത്യയുടെ റെക്കോർഡ് വളരെ പരിതാപകരമാണ്. ആകെ കളിച്ച 20 മത്സരങ്ങളിൽ ജയിച്ചത് ആറിൽ മാത്രം. ഏഴ് സമനിലയും ഏഴ് തോൽവിയും നേരിട്ടു. അവസാന മൂന്ന് സന്നാഹ മത്സരത്തിലും ഇന്ത്യ തോൽവി നേരിട്ടു. ഇന്ത്യയും കംബോഡിയയും ഏറ്റുമുട്ടുന്ന അഞ്ചാമത്തെ മത്സരമാണിത്. ഒന്നിൽ കംബോഡിയയും മൂന്നിൽ ഇന്ത്യയും ജയിച്ചു.

AFC Asian Cup : 'വരൂ പിന്തുണയ്ക്കൂ, കളി മാറും'; ആരാധകരോട് സുനില്‍ ഛേത്രിയുടെ അഭ്യര്‍ത്ഥന

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!