
കാഠ്മണ്ഡു: നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫാറുഖ് ചൗധരി, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. തേജ് തമംഗാണ് നേപ്പാളിന്റെ ഒരു ഗോള്‍ നേടിയത്. മുമ്പ് നടന്ന സൗഹൃദ മത്സരത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.
കാഠ്മണ്ഡുവിലെ ദശരഥ് സ്‌റ്റേഡിയത്തില്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ഇന്ത്യ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍വര ഭേദിക്കാനായില്ല. 62-ാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. ഛേത്രിയുടെ അസിസ്റ്റില്‍ പകരക്കാരനായി ഇറങ്ങിയ ചൗധരി വലകുലുക്കുകയായിരുന്നു. 80-ാം മിനിറ്റില്‍ ഛേത്രി ലീഡുയര്‍ത്തി. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് അനിരുദ്ധ ഥാപ്പ.
തിരിച്ചടിക്കാനുള്ള നേപ്പാളിന്റെ ശ്രമം ഒരു ഗോളില്‍ മാത്രം ഒതുങ്ങി. 87-ാം മിനിറ്റിലായിരുന്നു തമംഗിന്റെ ഗോള്‍. ഫിഫ റാങ്കിംഗില്‍ 168-ാം സ്ഥാനത്തുള്ള രാജ്യമാണ് നേപ്പാള്‍. ഇന്ത്യയാവട്ടെ 105-ാം സ്ഥാനത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!