ആദ്യ മത്സരത്തിലെ നിരാശക്കുശേഷം ബ്രസീലിന് ആശ്വാസവാര്‍ത്ത, പരിക്കിൽ നിന്ന് മുക്തനായി നെയ്മർ പരിശീലനം തുടങ്ങി

Published : Jun 17, 2026, 12:12 AM IST
Neymar Training

Synopsis

ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നെയ്മർ ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങുന്നത്.

ന്യൂജേഴ്സി: ലോകകപ്പിൽ മൊറോക്കോക്കെതിരായ ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന സമനിലയ്ക്ക് പിന്നാലെ ബ്രസീൽ ആരാധകർക്ക് ആവേശ വാർത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന സൂപ്പർ താരം നെയ്മർ ജൂനിയർ പരിശീലനം പുനരാരംഭിച്ചു. അമേരിക്കയിലെ ബ്രസീലിന്‍റെ പരിശീലന ക്യാമ്പായ ന്യൂജേഴ്സിയിലെ കൊളംബിയ പാർക്കിൽ താരം ആദ്യമായി മൈതാനത്തിറങ്ങി നേരിയ റണ്ണിങ് അടക്കമുള്ള ഫിറ്റ്‌നസ് ട്രെയിനിങ് നടത്തുന്ന ദൃശ്യങ്ങൾ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പുറത്തുവിട്ടു.

ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നെയ്മർ ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങുന്നത്. മെയ് മാസത്തിൽ സാന്‍റോസിന് വേണ്ടി കളിക്കുന്നതിനിടെയേറ്റ വലത് കാലിലെ 'ഗ്രേഡ് 2' പരിക്കാണ് താരത്തിന് വില്ലനായത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മര്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മര്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പുറത്തുവിട്ടത്.

ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ നെയ്മർ ഇല്ലാതെ ഇറങ്ങിയ കാനറികൾ 1-1 ന് സമനില വഴങ്ങിയിരുന്നു. നെയ്മറുടെ അഭാവം ടീമിന്‍റെ മുന്നേറ്റ നിരയിൽ പ്രകടമായിരുന്നു. ശനിയാഴ്ച ഹെയ്ത്തിക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. നെയ്മർ മൈതാനത്ത് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഹെയ്ത്തിക്കെതിരായ മത്സരത്തിൽ താരം ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.

 

പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാതെ താരത്തെ കളത്തിലിറക്കി റിസ്ക് എടുക്കാൻ കോച്ച് കാർലോ ആൻസലോട്ടിയും മെഡിക്കൽ സംഘവും തയ്യാറായേക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ നെയ്മർക്ക് വിശ്രമം നല്‍കി, നോക്കൗട്ട് റൗണ്ടിലേക്ക് പൂർണ്ണ ഫിറ്റ്‌നസോടെ താരത്തെ ലഭ്യമാക്കാനാണ് ബ്രസീലിയൻ മാനേജ്‌മെന്‍റിന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട; ഫ്രാൻസ്- സെനഗൽ പോരാട്ടം കനക്കും
30 മിനിറ്റിൽ ഒരു വട്ടം പോലും പന്ത് തൊട്ടില്ല, ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് താരം ഒയാർസബാൽ