സ്കലോണിയില്‍ നിന്ന കൈയൊപ്പ് വാങ്ങി മാന്ത്രിക കിക്ക് കൊണ്ട് അമ്പരപ്പിച്ച റിസ്‌വാന്‍, ഇനി ആഗ്രഹം മെസിയെ കാണാന്‍

Published : Jul 26, 2025, 12:44 PM ISTUpdated : Jul 26, 2025, 01:15 PM IST
Muhammad Rizwan

Synopsis

ഇൻസ്റ്റഗ്രാമിൽ ലോകത്ത് ഏറ്റവുമധികം പേർ കണ്ട ഫുട്ബോൾ വീഡിയോയും ഇതു തന്നെയാണ്. മെറ്റയുടെ തന്നെ കണക്കുകളെ തെറ്റിച്ച കിക്കായിരുന്നു റിസ്‌വാന്‍റേത്.

ദുബായ്: ലോക റെക്കോർഡ് നേടിയ ഒറ്റക്കിക്ക്, മലപ്പുറത്തുകാരൻ റിസ്‍വാനെ എത്തിച്ചത് അർജന്‍റൈൻ കോച്ച് ലയണൽ സ്കലോണിക്ക് അടുത്തേക്ക്. ദുബായിൽ നടന്ന ചടങ്ങിലാണ് റിസ്‍വാൻ സ്കലോണിയെ കണ്ട് ഓട്ടോഗ്രാഫ് വാങ്ങിയത്. ഇനി മെസിയെ കാണണമെന്നാണ് ആഗ്രഹം. വെള്ളച്ചാട്ടത്തിലേക്ക് മഴവില്ലഴകിൽ വളഞ്ഞൊഴുകിക്കയറിയ റിസ്‌വാന്‍റെ കിക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം ഇതുവരെ അൻപത്തിയെട്ടരക്കോടി പേരാണ് കണ്ടത്.

ഇൻസ്റ്റഗ്രാമിൽ ലോകത്ത് ഏറ്റവുമധികം പേർ കണ്ട ഫുട്ബോൾ വീഡിയോയും ഇതു തന്നെയാണ്. മെറ്റയുടെ തന്നെ കണക്കുകളെ തെറ്റിച്ച കിക്കായിരുന്നു റിസ്‌വാന്‍റേത്. ദുബായിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും അർജന്‍റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് അതിഥിയായി റിസ്‍വാനും എത്തിയത്. അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ സ്കലോണിയെ നേരില്‍ കണ്ട റിസ്‌വാന്‍ ഫുട്ബോളിൽ കൈയൊപ്പും വാങ്ങിയാണ് മടങ്ങിയത്.

ഇന്‍സ്റ്റഗ്രാമിലെ ഒറ്റ വീഡിയോ കൊണ്ടു വൈറലായ ആളെങ്കിലും ആ ഒറ്റ കിക്ക് മാത്രമല്ല റിസ്‌വാന്‍റെ മികവ്. ഒരു ഫുട്ബോളും കൈയിൽപ്പിടിച്ച് ഫ്രീസ്റ്റൈൽ കൊണ്ട് വിസമയിപ്പിക്കുന്ന പ്രതിഭ കൂടിയാണ് റിസ്‌വാന്‍. ഇന്‍സ്റ്റഗ്രാമിലെ വൈറൽ വീഡിയോയക്ക് റിസ്‍വാനു വേണ്ടി ക്യാമറ പിടിച്ച സുഹൃത്തും സ്കോലോണിയെ കാണുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഏതായാലും അന്നത്തെ ആ കിക്ക് റിസ്‍വാനെയും സുഹൃത്തിനെയും എത്തിച്ചത് വലിയ ഉയരങ്ങളിലേക്കാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ