മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

Published : Jul 31, 2026, 11:43 AM IST
Franco Baresi

Synopsis

കളിക്കളത്തിലെ അസാധാരണമായ ശാന്തതയും, കൃത്യതയാർന്ന ടാക്കിളുകളും, ലിബറോ പൊസിഷനിലെ തനതായ ശൈലിയും കൊണ്ട് പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ബറേസി.

റോം: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ വച്ചായിരുന്നു രോഗബാധിതനായി ചികിത്സയിലായിരുന്ന ബറേസിയുടെ അന്ത്യം. തന്‍റെ പ്രൊഫഷണൽ കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം പന്തുകളിച്ച 'വൺ ക്ലബ്ബ് മാൻ' വിശേഷണത്തിന് അർഹനായ താരമാണ് ബറേസി. 1977 മുതൽ 1997 വരെയുള്ള ദീർഘമായ 20 വർഷക്കാലം എ സി മിലാന് വേണ്ടി മാത്രമാണ് ബറേസി കളത്തിലിറങ്ങിയത്.

കളിക്കളത്തിലെ അസാധാരണമായ ശാന്തതയും, കൃത്യതയാർന്ന ടാക്കിളുകളും, ലിബറോ പൊസിഷനിലെ തനതായ ശൈലിയും കൊണ്ട് പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ബറേസി. അര്‍ജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസമായ ഡിയേഗോ മറഡോണ പോലും താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു.

 

1982-ൽ സ്പെയിനിൽ നടന്ന ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994-ലെ യു.എസ്.എ ലോകകപ്പിൽ ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചത് ക്യാപ്റ്റനായ ബറേസിയായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിരോധക്കോട്ട കാത്തു. 1999-ൽ എ സി മിലാന്‍റെ 'നൂറ്റാണ്ടിലെ താരം' ആയി ബറേസി തിരഞ്ഞെടുക്കപ്പെട്ടു. ബറേസിയോടുള്ള ആദരസൂചകമായി എ സി മിലാൻ അവരുടെ '6-ാം നമ്പർ' ജേഴ്സി എന്നെന്നേക്കുമായി റിട്ടയർ ചെയ്തു. എ സി മിലാനൊപ്പം 6 സീരീ എ കിരീടങ്ങളും, 3 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ബറേസി സ്വന്തമാക്കി. ബറേസിയുടെ വിയോഗത്തിൽ ആഗോള ഫുട്ബോൾ ലോകവും എ സി മിലാൻ ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഇൻഫാന്‍റിനോയുടെ നീക്കത്തിനെതിരെ യുവേഫ, ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കും