
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മറ്റൊരു അട്ടിമറി കൂടി. ഇന്ന് ടോട്ടന്‍ഹാമിനെതിരായ മത്സരത്തില്‍ ലീഡ്‌സ് യുനൈറ്റഡ് 3-1ന്റെ തകര്‍പ്പന്‍ ജയം നേടി. ഇന്നലെ ന്യൂകാസില്‍ യുനൈറ്റഡ് 4-2ന് ലെസ്റ്റര്‍ സിറ്റിയെ മറികടന്നിരുന്നു. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു.
സ്റ്റുവര്‍ട്ട് ഡല്ലാസ്, പാട്രിക് ബാംഫോര്‍ഡ്, റോഡ്രിഗോ എന്നിവരാണ് ലീഡ്‌സിനായി ഗോളുകള്‍ നേടിയത്. സണ്‍ ഹ്യൂങ് മിന്‍ ടോട്ടനത്തിനായി ആശ്വാസഗോള്‍ നേടി. 13-ാം മിനറ്റില്‍ ഡല്ലാസിന്റെ ഗോളിലൂടെ ലീഡ്‌സ് മുന്നിലെത്തി. എന്നാല്‍ 25-ാം മിനിറ്റില്‍ സണ്‍ ഒപ്പമെത്തിച്ചു. 42-ാം മിനിറ്റില്‍ ബാംഫോര്‍ഡ് ലീഡ്‌സിന് വീണ്ടും ലീഡ് സമ്മാനിച്ചു.
മത്സരം അവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റോഡ്രിഗോ വിജയമുറപ്പിച്ച ഗോള്‍ നേടി. തോല്‍വിയോടെ ടോട്ടനത്തിന്റെ ചാംപ്യന്‍സ് യോഗ്യത പ്രതീക്ഷകള്‍ തുലാസിലായി. 35 മത്സരങ്ങളില്‍ 56 പോയിന്റുമായി ആറാമതാണ് അവര്‍. ഇത്രയും മത്സരങ്ങളില്‍ 50 പോയിന്റുള്ള ലീഡ്‌സ് ഒമ്പാമതാണ്. ഷെഫീല്‍ഡ് യുനൈറ്റഡിനെതിരെ ക്രിസ്റ്റ്യന്‍ ബെന്റകെ, എബേറേച്ചി ഇസെ എന്നിവര്‍ നേടിയ ഗോളുകളാണ് ക്രിസ്റ്റല്‍ പാലസിന് ജയം സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!