പിതാവിന്‍റെ വേർപാടിന് നാലാം നാൾ മൈതാനത്തേക്ക് മടങ്ങിയെത്തി ലയണൽ മെസി, ഇന്‍റര്‍ മയാമിക്ക് തോല്‍വി

Published : Aug 13, 2026, 09:38 AM IST
Lionel Messi

Synopsis

റോസാരിയോയിലെ സ്വകാര്യ ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം മയാമിയിൽ തിരിച്ചെത്തിയ മെസി, മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ബെഞ്ചിലായിരുന്നു.

മയാമി: പിതാവ് ഹോര്‍ഹെ മെസിയുടെ വേർപാടിന്‍റെ തീരാവേദനയ്ക്കിടയിലും നാലാം നാൾ ഫുട്ബോൾ മൈതാനത്തേക്ക് മടങ്ങിയെത്തി അർജന്‍റീന ഇതിഹാസം ലയണൽ മെസി. ബുധനാഴ്ച ഓഗസ്റ്റ് 12-ന് ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ നിർണായക മത്സരത്തിലാണ് ഇന്‍റർ മയാമിക്കായി മെസി കളത്തിലിറങ്ങിയത്. പിതാവ് ബോര്‍ഹെ മെസിയുടെ രണശേഷം ഫുട്ബോൾ കരിയർ തുടരുന്നതിനെക്കുറിച്ച് വലിയ സംശയങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് മെസിയുടെ ഈ അപ്രതീക്ഷിത തിരിച്ചുവരവ്.

ദീർഘനാളത്തെ രോഗബാധയെ തുടർന്ന് ഓഗസ്റ്റ് 8-നാണ് മെസിയുടെ പിതാവും ഏജന്‍റുമായിരുന്ന ഹോര്‍ഹെ മെസി (68) അന്തരിച്ചത്. റൊസാരിയോയിലെ സ്വകാര്യ ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം മയാമിയിൽ തിരിച്ചെത്തിയ മെസി, മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ബെഞ്ചിലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി മുഴുവൻ സമയവും കളിച്ചെങ്കിലും മത്സരത്തിൽ ഇന്‍റർ മയാമി 3-2 ന് തോൽവി വഴങ്ങി. ഇതിന് മുൻപത്തെ മത്സരത്തിൽ മൊണ്ടെറെയോട് തോറ്റ മയാമിക്ക് ടൂർണമെന്‍റിൽ മുന്നേറാൻ ഈ മത്സരത്തിൽ വിജയം അത്യാവശ്യമായിരുന്നു.

നീയില്ലാതെ ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല. ഫുട്ബോൾ മാത്രമാണ് ഞാൻ ഇതുവരെ കളിച്ചിരുന്നത്, ഇനി എത്രനാൾ ഇത് തുടരുമെന്നതിൽ എനിക്ക് വലിയ സംശയങ്ങളുണ്ട്- പിതാവിനായി പങ്കുവെച്ച വിടവാങ്ങൽ കുറിപ്പിൽ 39-കാരനായ മെസി കുറിച്ചത് ഇങ്ങനെയായിരുന്നു. റോസാരിയോയിലെ തെരുവുകളിൽ പന്ത് തട്ടിത്തുടങ്ങിയ കാലം മുതൽ കരിയറിലെ ഓരോ നിമിഷത്തിലും തന്‍റെ വഴികാട്ടിയും ഏജന്‍റും സുഹൃത്തുമായിരുന്നു പിതാവെന്നും മെസി ഓർത്തെടുത്തു. വ്യക്തിഗത നേട്ടങ്ങളേക്കാൾ വലിയ വൈകാരിക നഷ്ടത്തിലൂടെ കടന്നുപോകുന്ന മെസിയുടെ ഈ തിരിച്ചുവരവ് ആരാധകരെയും ഫുട്ബോൾ ലോകത്തെയും ഒരുപോലെ കണ്ണീരണിയിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

48 വർഷത്തിനിടെ ആദ്യം, നെതർലൻഡ്സ് ഫുട്ബോള്‍ ടീം പരിശീലകനായി ബാഴ്സലോണ ഇതിഹാസം സാവി ഹെർണാണ്ടസ്
വിരമിക്കൽ സൂചന നൽകി മെസ്സി, എന്‍റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല; പിതാവിന്‍റെ മരണശേഷം ആദ്യ പ്രതികരണം