മെസിക്ക് ഒരു നിയമം, ബലോഗന് വേറൊരു നിയമമോ?; റെഡ് കാർഡ് വിവാദത്തിൽ ഫിഫയ്‌ക്കെതിരെ ആരാധകരോഷം

Published : Jul 02, 2026, 12:53 PM IST
Messi-Balogun Foul

Synopsis

സമാനമായ കടുത്ത ഫൗൾ ചെയ്തിട്ടും അർജന്‍റീനൻ സൂപ്പർ താരം ലിയോണൽ മെസിക്കെതിരെ നടപടിയെടുക്കാത്ത ഫിഫയുടെ 'ഇരട്ടത്താപ്പ്' സോഷ്യൽ മീഡിയയിൽ കടുത്ത ആരാധകരോഷത്തിന് കാരണമായത്.

വാഷിംഗ്ടൺ:ലോകകപ്പിന്‍റെ നോക്കൗട്ട് പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 2-0 ന് തോൽപ്പിച്ച് സഹആതിഥേയരായ അമേരിക്ക പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, മത്സരത്തിലെ ഒരു റഫറിയിങ് തീരുമാനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമേരിക്കൻ സ്ട്രൈക്കർ ഫോളാരിൻ ബലോഗന് രണ്ടാം പകുതിയിൽ ലഭിച്ച റെഡ് കാർഡാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. സമാനമായ കടുത്ത ഫൗൾ ചെയ്തിട്ടും അർജന്‍റീനൻ സൂപ്പർ താരം ലിയോണൽ മെസിക്കെതിരെ നടപടിയെടുക്കാത്ത ഫിഫയുടെ 'ഇരട്ടത്താപ്പ്' സോഷ്യൽ മീഡിയയിൽ കടുത്ത ആരാധകരോഷത്തിന് കാരണമായത്.

മത്സരത്തിൽ അരമണിക്കൂറിലധികം പത്തുപേരുമായാണ് അമേരിക്ക പൊരുതിയത്. ബോസ്നിയൻ താരം താരിക് മുഹാരെമോവിച്ചിന്‍റെ കണങ്കാലിൽ ബലോഗൻ ബൂട്ടുകൊണ്ട് ചവിട്ടിയതിനാണ് ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ചുവപ്പ് കാർഡ് പുറത്തെടുത്തത്. ആദ്യം ഫൗൾ മാത്രം വിളിച്ച റഫറി, പിന്നീട് വാർ പരിശോധനയ്ക്ക് ശേഷമാണ് ബലോഗനെ പുറത്താക്കിയത്.

ഈ തീരുമാനത്തിനെതിരെ അമേരിക്കൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. "അത് ഒരിക്കലും മനപ്പൂർവ്വം ചെയ്ത ഫൗൾ അല്ല. എതിരാളിയെ പരിക്കേൽപ്പിക്കാൻ ബലോഗൻ ശ്രമിച്ചിട്ടില്ല. പന്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സാധാരണ ഫുട്ബോളിൽ സംഭവിക്കുന്ന കാര്യമാണിത്," പോച്ചെറ്റിനോ പറഞ്ഞു. റെഡ് കാർഡ് ലഭിച്ചതോടെ ബെൽജിയത്തിനെതിരെയുള്ള യു.എസ്.എയുടെ നിർണായകമായ പ്രീ-ക്വാർട്ടർ മത്സരം ബലോഗന് നഷ്ടമാകും. ഇതിനെതിരെ അപ്പീൽ നൽകാൻ യു.എസ്.എയ്ക്ക് കഴിയില്ല.

മെസിയെ രക്ഷിച്ചവർ ബലോഗനെ ചതിച്ചെന്ന് ആരാധകർ

ബലോഗന്‍റെ റെഡ് കാർഡ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഈ ലോകകപ്പിൽ തന്നെ ലിയോണൽ മെസി നടത്തിയ സമാനമായ ഒരു ഫൗളിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ആരാധകർ ഫിഫയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അൾജീരിയയ്‌ക്കെതിരെയുള്ള മത്സരത്തിൽ അൾജീരിയൻ ക്യാപ്റ്റൻ ഐസ മാണ്ടിക്കെതിരെ മെസി പിന്നിൽ നിന്ന് കടുത്ത ഫൗൾ ചെയ്തിരുന്നു. മെസിയുടെ ബൂട്ട് കൊണ്ട് മാണ്ടിയുടെ കാലിന്‍റെ പിന്നിലാണ് ചവിട്ടിയത്. അന്ന് പോളിഷ് റഫറി ഷിമോൺ മാർസിനിയാക് ഫൗൾ വിളിച്ചെങ്കിലും മെസിക്ക് ഒരു മഞ്ഞക്കാർഡ് പോലും നൽകാൻ തയ്യാറായില്ല. അൾജീരിയൻ ടീം ബെഞ്ച് കടുത്ത പ്രതിഷേധം ഉയർത്തിയിട്ടും വാർ ടീം ഇടപെടുകയോ ഓൺ-ഫീൽഡ് റിവ്യൂവിന് നിർദ്ദേശിക്കുകയോ ചെയ്തിരുന്നില്ല. വെറുമൊരു സാധാരണ ഫ്രീ-കിക്കിൽ അന്ന് കളി ഒതുങ്ങി.

 

സമാനമായ രണ്ട് ഫൗളുകളോട് റഫറിമാരും വാർ സംവിധാനവും രണ്ട് രീതിയിൽ പ്രതികരിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. സൂപ്പർ താരങ്ങൾക്ക് ഫിഫ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും ഫുട്ബോളിലെ നിയമങ്ങൾ എല്ലാവർക്കും ഒരേപോലെയാകണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റൊണാള്‍ഡോയോ മോഡ്രിച്ചോ?, ലോകവേദിയിൽ നിന്ന് ഇന്ന് ഒരാൾ അസ്തമിക്കും, വിധിനിർണായക രാത്രിയിലേക്ക് പോർച്ചുഗലും ക്രൊയേഷ്യയും
ബെല്ലിംഗ്ഹാമിന്‍റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഇംഗ്ലണ്ടിന്‍റെ വമ്പന്മാർക്ക് മുന്നിൽ വൻമതിലായി ലയണൽ എംപാസി