'മെസിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്..'; പ്രശംസകളുമായി രമേശ് ചെന്നിത്തല

Published : Jun 17, 2026, 04:10 PM IST
Ramesh Chennithala facebook post about Lionel Messi

Synopsis

മനുഷ്യസാധ്യമായതിന്റെ നിർവചനം തിരുത്തിക്കുറിക്കുന്ന മെസ്സി, ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരം, ലോകകപ്പിലെ ടോപ് സ്കോറർ, ഹാട്രിക് തുടങ്ങിയ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയതായി ചെന്നിത്തല തൻ്റെ കുറിപ്പിൽ എടുത്തുപറഞ്ഞു.

അൾജീരിയക്കെതിരായ അർജന്റീനയുടെ വമ്പൻ വിജയത്തിന് പിന്നാലെ മെസിയെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ച് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയോടുള്ള കടുത്ത ആരാധനാ പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ് രമേശ് ചെന്നിത്തല. മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ് എന്നും, ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ മെസ്സി, മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിക്കുറിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

"ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ ലയണൽ മെസ്സി മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിക്കുറിച്ചിരുന്നു. എട്ട് ബാലൺ ഡി ഓർ എന്നത് ചിന്തിക്കാൻ ആകുമായിരുന്നോ ആർക്കെങ്കിലും? മെസ്സി അതും നേടി. ലോകകിരീടം ഇല്ലാത്ത ലോകരാജാവ് എന്ന പരിഹാസം നാല് വർഷം മുമ്പ് അവസാനിപ്പിച്ചു. ഇപ്പോഴിതാ വീണ്ടും ചരിത്രം! ഇന്നത്തെ മത്സരം നോക്കൂ. ആറു ലോകകപ്പിൽ കളിക്കുന്ന ആദ്യത്തെ താരമായി. ലോകകപ്പിൽ ഏറ്റവും അധികം ഗോള് നേടിയ താരമായി. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ് മെസ്സിക്കൊപ്പം ഈ റെക്കോഡ് പങ്കിടുന്നത്. ഒടുവിൽ ലോകകപ്പിൽ ഹാട്രിക്! സർവ്വം മെസ്സിമയം" രമേശ് ചെന്നിത്തല കുറിച്ചു.

"പതിനേഴാം മിനിട്ടിലെ ആദ്യ ഗോൾ മെസ്സിയുടെ "ബോഡിഗാർഡ്" ഡി പോളിന്റെ അസിസ്റ്റിൽ പിറന്നു, ഈ ലോകകപ്പിൽ മെസ്സിയുടെ ഇടംകാൽ വരവറിയിച്ചു. അതോടെ അഞ്ചു വേൾഡ് കപ്പിൽ ഗോൾ നേടുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എത്തി മെസ്സി. രണ്ടാമത്തെ ഗോളോടെ ബ്രസീൽ താരം റൊണാൾഡോയുടെ 15 ഗോൾ എന്ന റെക്കോർഡിനൊപ്പം എത്തി. 76ാം മിനിട്ടിലാണ് ചരിത്രം പിറന്നത്. 16 ലോകകപ്പ് ഗോളുകൾ, ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഹാട്രിക്! മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്. കളി തുടങ്ങിയിട്ടേയുള്ളൂ." രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫ്രഞ്ച് പടയുടെ എഞ്ചിൻ— മൈക്കിൾ ഒലീസെ; ലോകകപ്പിലെ ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്
പൂര്‍ണതയും താണ്ടി സര്‍വ്വവ്യാപിയായി മിശിഹ, കാലം കാത്തുവെച്ച ഹാട്രിക്ക്