Santosh Trophy : റെക്കോർഡിടുമെന്ന് ചിന്തിച്ചിരുന്നോ, കോച്ച് പറഞ്ഞ രഹസ്യമെന്ത്? തുറന്നുപറഞ്ഞ് ജസിന്‍

By Web TeamFirst Published Apr 29, 2022, 8:47 AM IST
Highlights

കർണാടകയ്ക്കെതിരെ 30-ാം മിനുറ്റില്‍ പകരക്കാരനായി മൈതാനത്തെത്തിയ ജസിന്‍ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy 2022) സെമിയില്‍ കർണാടകയ്ക്കെതിരെ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോൾ നേടിയ സൂപ്പർസബ് ജസിനായിരുന്നു (Jesin TK) കേരളത്തിന്‍റെ താരം. ആക്രമണശൈലി വിടാതെ കളിക്കണമെന്ന കോച്ച് ബിനോ ജോർജിന്‍റെ (Bino George) നിർദേശമാണ് ഗോളുകൾ നേടാൻ പ്രചോദനമായതെന്ന് ജസിൻ ടികെ പറഞ്ഞു. റെക്കോർഡ് നേട്ടം ഓർത്തിരുന്നില്ലെന്നും ജസിൻ ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേർത്തു. 

കർണാടകയ്ക്കെതിരെ 30-ാം മിനുറ്റില്‍ പകരക്കാരനായി മൈതാനത്തെത്തിയ ജസിന്‍ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു. മത്സരത്തില്‍ രണ്ടാം പകുതിയിലും ജസിന്റെ നിറഞ്ഞാട്ടമായിരുന്നു. ചാമ്പ്യൻഷിപ്പിൽ ആറ് ഗോൾ നേടിയ ജസിൻ ഗോൾവേട്ടകാരുടെ പട്ടികയിൽ ഒന്നാമതാണ്. കളി തുടങ്ങി തുടക്കത്തിൽ തന്നെ നിരവധി ഗോളവസരങ്ങൾ കേരളത്തിന് ലഭിച്ചപ്പോൾ കേരളത്തിന് ഫിനിഷിംഗ് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ബിനോ ജോർജ് സബായി ജസിനെ ഇറക്കിയത്. 

22 വയസുകാരാനായ ജസിൻ മമ്പാട് എം ഇ എസ് കോളജിന്റെ സൂപ്പർ സ്ട്രൈക്കറായാണ് ഫുട്ബോൾ രംഗത്തേക്ക് കടന്നുവരുന്നത്. നിലവിൽ കേരള യുനൈറ്റഡ് എഫ് സിയുടെ താരമാണ്. നിലമ്പൂർ മിനർവപ്പടിയാണ് സ്വദേശിയാണ്. തോണിക്കര വീട്ടിൽ മുഹമ്മദ് നിസാറിന്റെയും സുനൈനയുടെയും മകനാണ്.

ഏഴഴകോടെ കേരളം ഫൈനലിന്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 15-ാം ഫൈനലിനാണ് കേരളം യോഗ്യരായത്. സെമിയില്‍ മൂന്നിന് എതിരെ ഏഴ് ഗോളുകള്‍ക്ക് കേരളം കര്‍ണാടകയെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. ജസിന്‍റെ അഞ്ചടിക്ക് പുറമെ ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ഒരു സന്തോഷ് ട്രോഫി മത്സരത്തിൽ 5 ഗോൾ നേടിയ എൻ.ജെ.ജോസിന്‍റെ റെക്കോർഡിന് ഒപ്പമെത്തി ജസിൻ. മെയ് 2ന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും. 

Santosh Trophy : 'മുത്താണേ മുത്താണേ ബിനോ ജോർജ് മുത്താണേ'; ആശാന് അഭിനന്ദനപ്രവാഹവുമായി ആരാധകർ- വീഡിയോ

click me!