
ബോസ്റ്റൺ: ലോകകപ്പിൽ തിളങ്ങുന്നില്ലെന്ന വിമർശനത്തിന് ഹാട്രിക് മികവിലൂടെ മറുപടി നൽകി ഉസ്മാൻ ഡെംബലെ. നോർവേയുമായുള്ള മത്സരത്തിൽ മുപ്പത്തിരണ്ട് മിനിറ്റിലാണ് ഡെംബലെ ഹാട്രിക് തികച്ചത്. ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഡെംബലെ. 1954 ന് ശേഷം ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഡെംബലെ സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഓസ്ട്രിയൻ താരം എറിച്ച് പ്രോബ്സ്റ്റ് 1954 ലെ ലോകക്കപ്പിൽ 24 മിനിറ്റിലാണ് ഹാട്രിക് തികച്ചത്.
1986 ലെ ലോകകപ്പിൽ പോളണ്ടിനെതിരെ 34 മിനിറ്റിൽ ഹാട്രിക് നേടിയ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 1970 ലെ ലോകകപ്പ് മത്സരത്തിൽ പെറുവിനെതിരായ മത്സരത്തിൽ വെസ്റ്റ് ജർമനിക്ക് വേണ്ടി ഗെർഡ് മുള്ളർ 39 മിനിറ്റിലാണ് ഹാട്രിക് തികച്ചത്. 1938 ൽ ഗുസ്താവ് വെട്ടേർസ്ട്രോം സ്വീഡന് വേണ്ടി നേടിയ ഹാട്രിക് നാല്പത്തിനാലാം മിനിറ്റിലായിരുന്നു. ലോകകപ്പിൽ ആദ്യ പകുതിയിൽ ഹാട്രിക് തികയ്ക്കുന്ന ആദ്യ തരാം കൂടിയായിഉർന്നു അന്ന് ഗുസ്താവ് വെട്ടേർസ്ട്രോം.
ഹാട്രിക് നേട്ടത്തോട് കൂടി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഡെംബലെ തന്റെ വരവറിയിച്ചുകഴിഞ്ഞു. 2018 ലും 2022 ലും ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ ലോകകപ്പിൽ ഇറാഖിനെതിരായ മത്സരത്തിലായിരുന്നു ഡെംബലെ ആദ്യ ഗോൾ നേടിയത്. അതേസമയം അഞ്ച് ഗോളുകളുമായി മെസിയാണ് ഇപ്പോൾ മുന്നിൽ നാല് ഗോളുകൾ നേടി എംബാപെയും വിനീഷ്യസ് ജൂനിയറും ഹാളണ്ടും തൊട്ടുപുറകിലുണ്ട്. നോർവേയുമായുള്ള ജയത്തിന് പിന്നാലെ ഗ്രൂപ് ചാമ്പ്യന്മാരായാണ് ഫ്രാൻസ് നോക്കൗട്ട് പ്രവേശനം നേടിയിരിക്കുന്നത്. നോക്കൗട്ടിൽ സ്വീഡൻ ആണ് ഫ്രാൻസിന്റെ എതിരാളികൾ. ജൂലൈ ഒന്നിനാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!