ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഹാട്രിക്; ഗോൾഡൻ ബൂട്ട് പോരാട്ടത്തിലേക്ക് ഉസ്മാൻ ഡെംബലെയും

Published : Jun 27, 2026, 10:11 AM IST
Ousmane Dembele

Synopsis

ഈ നേട്ടത്തോടെ ഡെംബലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും ശക്തമായ സാന്നിധ്യമറിയിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് നോക്കൗട്ടിൽ സ്വീഡനെയാണ് നേരിടുക. second Fastest World Cup hat tricks in history Ousmane Dembele entering into golden boot race fifa worldcup 2026

ബോസ്റ്റൺ: ലോകകപ്പിൽ തിളങ്ങുന്നില്ലെന്ന വിമർശനത്തിന് ഹാട്രിക് മികവിലൂടെ മറുപടി നൽകി ഉസ്മാൻ ഡെംബലെ. നോർവേയുമായുള്ള മത്സരത്തിൽ മുപ്പത്തിരണ്ട് മിനിറ്റിലാണ് ഡെംബലെ ഹാട്രിക് തികച്ചത്. ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഡെംബലെ. 1954 ന് ശേഷം ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഡെംബലെ സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഓസ്ട്രിയൻ താരം എറിച്ച് പ്രോബ്സ്റ്റ് 1954 ലെ ലോകക്കപ്പിൽ 24 മിനിറ്റിലാണ് ഹാട്രിക് തികച്ചത്.

1986 ലെ ലോകകപ്പിൽ പോളണ്ടിനെതിരെ 34 മിനിറ്റിൽ ഹാട്രിക് നേടിയ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 1970 ലെ ലോകകപ്പ് മത്സരത്തിൽ പെറുവിനെതിരായ മത്സരത്തിൽ വെസ്റ്റ് ജർമനിക്ക് വേണ്ടി ഗെർഡ് മുള്ളർ 39 മിനിറ്റിലാണ് ഹാട്രിക് തികച്ചത്. 1938 ൽ ഗുസ്താവ് വെട്ടേർസ്ട്രോം സ്വീഡന് വേണ്ടി നേടിയ ഹാട്രിക് നാല്പത്തിനാലാം മിനിറ്റിലായിരുന്നു. ലോകകപ്പിൽ ആദ്യ പകുതിയിൽ ഹാട്രിക് തികയ്ക്കുന്ന ആദ്യ തരാം കൂടിയായിഉർന്നു അന്ന് ഗുസ്താവ് വെട്ടേർസ്ട്രോം.

ഹാട്രിക് നേട്ടത്തോട് കൂടി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഡെംബലെ തന്റെ വരവറിയിച്ചുകഴിഞ്ഞു. 2018 ലും 2022 ലും ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ ലോകകപ്പിൽ ഇറാഖിനെതിരായ മത്സരത്തിലായിരുന്നു ഡെംബലെ ആദ്യ ഗോൾ നേടിയത്. അതേസമയം അഞ്ച് ഗോളുകളുമായി മെസിയാണ് ഇപ്പോൾ മുന്നിൽ നാല് ഗോളുകൾ നേടി എംബാപെയും വിനീഷ്യസ് ജൂനിയറും ഹാളണ്ടും തൊട്ടുപുറകിലുണ്ട്. നോർവേയുമായുള്ള ജയത്തിന് പിന്നാലെ ഗ്രൂപ് ചാമ്പ്യന്മാരായാണ് ഫ്രാൻസ് നോക്കൗട്ട് പ്രവേശനം നേടിയിരിക്കുന്നത്. നോക്കൗട്ടിൽ സ്വീഡൻ ആണ് ഫ്രാൻസിന്റെ എതിരാളികൾ. ജൂലൈ ഒന്നിനാണ് മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ആദ്യ ഇലവനിൽ ഇല്ല, നാളെ ബെഞ്ചിൽ; ജോർദാനെതിരായ മത്സരത്തിൽ അർജന്റീന ഇറങ്ങുന്നത് മെസിയില്ലാതെ
കേപ് വെര്‍ദെ നോക്കൗട്ടില്‍ അര്‍ജന്റീനക്കെതിരെ; സ്‌പെയ്‌നിനോട് തോറ്റ് ഉറുഗ്വെ പുറത്ത്, സൗദിക്കും മടങ്ങാം