'ബ്രസീലിനേക്കാള്‍ സാധ്യത അര്‍ന്റീനയ്ക്ക്'; ലോകകപ്പ് വിജയികളെ പ്രവചിച്ച് സ്പാനിഷ് കോച്ച് എന്റ്വികെ, കാരണമുണ്ട്!

Published : Jun 13, 2022, 10:30 AM ISTUpdated : Jun 13, 2022, 10:33 AM IST
'ബ്രസീലിനേക്കാള്‍ സാധ്യത അര്‍ന്റീനയ്ക്ക്'; ലോകകപ്പ് വിജയികളെ പ്രവചിച്ച് സ്പാനിഷ് കോച്ച് എന്റ്വികെ, കാരണമുണ്ട്!

Synopsis

മുന്‍ ചാന്പ്യന്‍മാരായ ഇറ്റലിയൊഴികെ ശക്തരായ ഒട്ടുമിക്ക ടീമുകളും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പില്‍ ആര് കിരീടം നേടുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ.

മാഡ്രിഡ്: ഖത്തര്‍ ലോകകപ്പിന് (Fifa World Cup) ഇനി അഞ്ച് മാസമാണുള്ളത്. ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഏത് ടീമിനാണ് സാധ്യതകളെന്ന് പലരും ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ട്. ഇപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ (Qatar World Cup) ആര് കപ്പുയര്‍ത്തുമെന്ന് പ്രവചിക്കുകയാണ് സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റിക്വെ. അര്‍ജന്‍ീന (Argentina), ബ്രസീല്‍ എന്നിവര്‍ക്കാണ് സാധ്യതയെന്ന് എന്റ്വികെ പറയുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത അര്‍ജന്റീനയ്ക്കാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂടിയായ അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം അര്‍ജന്റീനയാണ്. അര്‍ജന്റീനയ്ക്ക് പിന്നില്‍ ബ്രസീല്‍. ലിയോണല്‍ മെസിയുടെ സാന്നിധ്യം അര്‍ജന്റീനയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ ടീമുകള്‍ ശക്തരാണെങ്കിലും മിക്ക ടീമുകള്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. അര്‍ജന്റീന സ്ഥിരതയോടെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലും സാധ്യതാ പട്ടികയിലുണ്ട്.'' എന്റ്വികെ പറഞ്ഞു. 

യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിന് ജയം, ഒന്നാമത്; പോര്‍ച്ചുഗലിലെ സ്വിറ്റ്‌സര്‍ലന്‍ഡ് അട്ടിമറിച്ചു

മുന്‍ ചാന്പ്യന്‍മാരായ ഇറ്റലിയൊഴികെ ശക്തരായ ഒട്ടുമിക്ക ടീമുകളും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പില്‍ ആര് കിരീടം നേടുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ. അര്‍ജന്റീന അവസാന 33 കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇതിനിടെ കോപ്പ അമേരിക്കയിലും ഫിനലിസിമയിലും ജേതാക്കളാവുകയും ചെയ്തു. 

വെടിക്കെട്ട് ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ്, ഇപ്പോഴിതാ ബൗളിംഗിലും തിളങ്ങി നിക്കൊളാസ് പുരാന്‍

ഫ്രാന്‍സാണ് നിലവിലെ ചാംപ്യന്‍മാര്‍. 2002ല്‍ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പില്‍ ബ്രസീലാണ് കിരീടം നേടിയത്. ഇതിന് ശേഷം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ലോകകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് നടക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം