ക്രൂരമായ ഫൗളിന് റെഡ് കാര്‍ഡിന് പുറമെ 6 മാസം സസ്പെന്‍ഷൻ, ഫുട്ബോൾ ചരിത്രത്തിലെ അപൂർവ്വ ശിക്ഷാ വിധിയുമായി ബ്രസീലിയൻ കോടതി

Published : Jul 30, 2026, 05:55 PM IST
Foul Brazil

Synopsis

മത്സരത്തിൽ വിക്ടർ ഗബ്രിയേൽ നടത്തിയ ക്രൂരമായ ടാക്കിളിൽ പെക്കിന്‍റെ ഇടതുകാലിലെ അസ്ഥിക്ക് സാരമായി പരിക്കേറ്റു. സംഭവസ്ഥലത്തു വച്ചുതന്നെ റഫറി ഗബ്രിയേലിന് റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു.

ബ്രസീലിയ: കായിക ലോകത്ത് അപൂർവ്വവും കടുപ്പമേറിയതുമായ ശിക്ഷാവിധിയുമായി ബ്രസീലിയൻ കായിക കോടതി. എതിർ താരത്തെ മാരകമായി ഫൗൾ ചെയ്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഇന്‍റർനാഷണൽ ക്ലബ്ബിന്‍റെ ഡിഫൻഡർ വിക്ടർ ഗബ്രിയേലിനാണ് ഈ വേറിട്ട സസ്‌പെൻഷൻ ലഭിച്ചത്. വിക്ടർ ഗബ്രിയേലിന്‍റെ ഫൗളില്‍ പരിക്കേറ്റ ക്രൂസെയ്‌റോയുടെ ഫോർവേഡ് ഗബ്രിയേൽ പെക്ക് പരിക്കില്‍ നിന്ന് മുക്തനായി പരിശീലനത്തിന് തിരികെയെത്തുന്നത് വരെയാണ് കോടതി ഗബ്രിയേലി വിലക്കിയത്. സസ്‌പെൻഷൻ കാലയളവ് പരമാവധി ആറ് മാസമായിരിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ബ്രസീലിയൻ സീരി എ ലീഗ് മത്സരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കൻ ലീഗായ എം.എൽ.എസിലെ എൽ.എ ഗാലക്സിയിൽ നിന്ന് അടുത്തിടെ ക്രൂസെയ്‌റോയിലെത്തിയ പെക്കിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. മത്സരത്തിൽ വിക്ടർ ഗബ്രിയേൽ നടത്തിയ ക്രൂരമായ ടാക്കിളിൽ പെക്കിന്‍റെ ഇടതുകാലിലെ അസ്ഥിക്ക് സാരമായി പരിക്കേറ്റു. സംഭവസ്ഥലത്തു വച്ചുതന്നെ റഫറി ഗബ്രിയേലിന് റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു.

എന്നാൽ, സാധാരണ നൽകുന്ന കുറഞ്ഞ മത്സരങ്ങളുടെ വിലക്ക് ഈ കുറ്റത്തിന് മതിയാകില്ലെന്ന് വിലയിരുത്തിയാണ് സ്പോർട്സ് ജസ്റ്റിസ് കൗൺസിൽ വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചത്. കോടതിക്ക് മുന്നിൽ ഹാജരായ വിക്ടർ ഗബ്രിയേൽ സംഭവത്തിൽ മാപ്പ് പറഞ്ഞു. തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു അത്. ഞാൻ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയ എനിക്ക് അപ്പോൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂവെന്ന് വിക്ടർ ഗബ്രിയേൽ പറഞ്ഞു.

 

അതിനിടെ, വിചാരണയ്ക്കിടെ മറ്റൊരു അപ്രതീക്ഷിത സംഭവവും അരങ്ങേറി. കളിക്കാരന്‍റെ പ്രതിരോധത്തിനായി ഇന്‍റർനാഷണൽ ക്ലബ് സമർപ്പിച്ച വാർ ഓഡിയോ റെക്കോർഡിംഗിന്‍റെ നിഷ്പക്ഷതയെക്കുറിച്ച് കോടതി സംശയം ഉന്നയിച്ചു. തുടർന്ന് തങ്ങൾ സമർപ്പിച്ചത് റഫറിയുടെ ഔദ്യോഗിക റെക്കോർഡിംഗല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ ആണെന്നും ക്ലബ്ബിന് കോടതിയിൽ സമ്മതിക്കേണ്ടിവന്നു. നിലവിലെ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാനാണ് ഇന്‍റർനാഷണൽ ക്ലബ്ബിന്‍റെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലെത്തിയേക്കും; ഒക്ടോബര്‍ 3ന് ഇന്ത്യയുമായി സൗഹൃദ മത്സരമെന്ന് റിപ്പോര്‍ട്ട്
എങ്ങനെ നന്ദി പറയും ലോകം! ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ