ഗോള്‍ മഴക്കൊടുവില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനിന്‍റെ വിജയം 5-4ന്

Published : Jun 06, 2025, 08:55 AM ISTUpdated : Jun 06, 2025, 08:56 AM IST
Yamal-Mbappe

Synopsis

യുവേഫ നേഷൻസ് ലീഗ് സെമിയിൽ ഫ്രാൻസിനെതിരെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് സ്പെയിൻ ഫൈനലിൽ. യുവതാരം ലാമിൻ യമാൽ ഇരട്ട ഗോൾ നേടി തിളങ്ങി. ഫൈനലിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും.

മാ‍ഡ്രിഡ്: യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ ഫൈനലിൽ. സെമിയിലെ ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. യുവതാരം ലാമിൻ യമാൽ ഇരട്ട ഗോൾ നേടി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും.

22-ാം മിനിറ്റില്‍ നിക്കോ വില്യംസിന്‍റെ ഗോളിലൂടെ ലീഡെടുത്ത സ്പെയിന്‍ മൂന്ന് മിനിറ്റിനകം മൈക്കല്‍ മെറീനോയിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്പെയിൻ രണ്ടാം പകുതിയലും ആഞ്ഞടിച്ചു. 54ാം മിനിറ്റില്‍ ലാമിൻ യമാലാണ് പെനല്‍റ്റിയിലൂടെ സ്പെയിനിന്‍റെ ലീഡുയര്‍ത്തിയത്. 55-ാം മിനിറ്റില്‍ നാലാം ഗോളും നേടി സ്പെയിന്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചെന്ന് കരുതിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത് ഫ്രാന്‍സിന്‍റെ അതിശക്തമായ തിരിച്ചുവരവായിരുന്നു.

 

59-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഫ്രാന്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ 67ാം മിനിറ്റില്‍ യമാല്‍ രണ്ടാം ഗോളും നേടി സ്പെനിന്‍റെ ലീഡ് വീണ്ടും നാലു ഗോളാക്കി. 79-ാം മിനിറ്റില്‍ റിയാന്‍ ചെര്‍ക്കി ഫ്രാന്‍സിനാ.ി ഒരു ഗോള്‍ കൂടി മടക്കി. 84-ാം മിനിറ്റില്‍ ഡാനി വിവിയന്‍റെ സെല്‍ഫ് ഗോള്‍ സ്പെയിനിനെ വീണ്ടും ഞെട്ടിച്ചു. ഇഞ്ചുറി ടൈമില്‍(90+3) കോളോ മുവാനി ഒരു ഗോള്‍ കൂടി അടിച്ച് ഫ്രാന്‍സിന്‍റെ തോല്‍വിഭാരം കുറച്ചു. 

 

കളിയുടെ അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഫ്രാന്‍സ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സ്പാനിഷ് പ്രതിരോധനിര പിടിച്ചു നിന്നു. ഞായറാഴ്ട മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് കീരിടപ്പോരാട്ടം. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച പോര്‍ച്ചുഗലാണ് ഫൈനലില്‍ സ്പെയിനിന്‍റെ എതിരാളികള്‍.

 

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത