ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ ഒന്നാം റാങ്കിന് പുതിയ അവകാശി; വന്‍ നേട്ടമുണ്ടാക്കി രഹാനെ, പൂജാര താഴോട്ട്

First Published Dec 31, 2020, 11:22 AM IST

മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുത്. ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ ന്യൂസിലന്‍ഡ് പര്യടനത്തിലാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലുണ്ട്. ഇന്ത്യ രണ്ട് ടെസറ്റുകള്‍ പൂര്‍ത്തിയാക്കി. ശ്രീലങ്കയും പാകിസ്ഥാനും ഓരോ ടെസ്റ്റും കളിച്ചു. ഇതിനിടെ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്ക് പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. 

ബാറ്റ്‌സ്മാന്മാരുടെ ഒന്നാം റാങ്കിന് പുതിയ അവകാശിയായി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ഒന്നാം സ്ഥാത്ത്. ഓസീസ് താരം സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളിയാണ് വില്യംസണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്നു വില്യംസണ്‍. സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്.
undefined
എന്നാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന അജിന്‍ക്യ രഹാനെയാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ ആറാം സ്ഥാനത്തെത്തി. മറ്റൊ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര പത്താം സ്ഥാനത്തേക്ക് വീണു. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ആദ്യ പത്തിലുള്ളത്.
undefined
പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ സെഞ്ചുറിയാണ് വില്യംസണ് തുണയായത്. രണ്ടാം ഇന്നിങ്‌സിലും അദ്ദേഹം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. 890 പോയിന്റാണ് വില്ല്യംസണിന്.
undefined
കോലി ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രണ്ടാം സ്ഥാനത്തിന് കോട്ടമൊന്നും പറ്റിയിട്ടില്ല. 879 പോയിന്റാണ് കോലിക്ക്.
undefined
എന്നാല്‍ ഇന്ത്യക്കെതിരായ മോശം പ്രകടനം സ്മിത്തിന് വിനയായി. നാല് ഇന്നിങില്‍ നിന്ന് പത്ത് റണ്‍സ് മാത്രമാണ് സ്മിത്തിന് നേടാനായത്. 877 പോയിന്റാണ് സ്മിത്തിനുള്ളത്.
undefined
മെല്‍ബണില്‍ ഓസീസിനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ചുറി രഹാനെയ്ക്ക് നേട്ടമായി. മാത്രമല്ല, ആദ്യ ടെസ്റ്റിലും താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. 784 പോയിന്റാണ് രഹാനെയ്ക്കുള്ളത്.
undefined
മറ്റെരു ഓസീസ് താരം മര്‍നസ് ലബുഷാനെയാണ് നാലാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്.
undefined
ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും പോലും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അഞ്ചാം നിലനിര്‍ത്തി.
undefined
ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഒരു സ്ഥാനം നഷ്ടമായി. ഏഴാം സ്ഥാനത്താണ് അദ്ദേഹം.
undefined
തൊട്ടുപിന്നില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, അദ്ദേഹത്തിനും ഒരു സ്ഥാനം നഷ്ടമായി. ജോ റൂട്ട് ഒമ്പതാം സ്ഥാനത്താണ്.
undefined
രണ്ട് സ്ഥാനങ്ങളാണ് പൂജാരയ്ക്ക് നഷ്ടമായത്. എട്ടാം സ്ഥാനത്തായിരുന്നു താരം. എന്നാല്‍ ഓസീസിനെതിരെ രണ്ട് ടെസ്റ്റിലും താരം നിരാശപ്പെടുത്തി.
undefined
click me!