സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയോട് 24 റൺസിന് തോറ്റ ബംഗാൾ സൂപ്പർ ലീഗിൽ പ്രവേശിക്കാതെ പുറത്തായി. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിന് വിജയം നേടാനായില്ല.
നാലോവറില്‍ 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷമി ടൂര്‍ണമെന്‍റില്‍ ആറ് മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തിയിരുന്നു.
59
ബംഗാളിന്‍റെ തോല്‍വി 24 റണ്‍സിന്
ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20- ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 20 ഓവറില്‍ 167 റണ്‍സിന് ഓൾ ഔട്ടായി.
69
ഹരിയാനക്കായി പൊരുതി നിഷാന്ത് സന്ധു
31 പന്തില്‍ 48 റണ്‍സെടുത്ത നിഷാന്ത് സന്ധുവും 30 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റൻ അങ്കിത് കുമാരിന്‍റെയും ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 191 റണ്‍സെടുത്തു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കുപ്പായത്തിലുണ്ടായിരുന്ന ഷമിക്ക് പരിക്കുമൂലം ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. ഈ സീസണില്‍ ടീം മാറിയ ഷമി ലക്നോ സൂപ്പര്‍ ജയന്‍റ്സിനായാണ് കളിക്കുക.
99
വിജയ് ഹസാരെയിലും കളിക്കും
മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും കളിച്ച് ഫിറ്റ്നെസ് തെളിയിച്ചെങ്കിലും ഷമിയെ ഇതുവരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. വരാനിരിക്കുന്ന വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിലാകും ഷമി ഇനി ബംഗാളിനായി പന്തെറിയുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!