പാകിസ്ഥാന്റെ 19 വര്‍ഷമുള്ള റെക്കോര്‍ഡ് പഴങ്കഥ; ആ നേട്ടം ഇനി ഇന്ത്യയുടെ അക്കൗണ്ടില്‍

Published : Feb 05, 2026, 01:08 PM IST

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ലോകകപ്പ് ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ എത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കി. കൂടെ പാകിസ്ഥാനെ ഉള്‍പ്പെടെ മറികടന്ന മറ്റുചില റെക്കോഡുകളും... 

PREV
110
ഫൈനലില്‍ ചരിത്ര പ്രവേശം

അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പത്താം തവണ അണ്ടര്‍-19 ലോകകപ്പ് ഫൈനലിലെത്തി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ പത്ത് തവണ ഫൈനലില്‍ എത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കി.

210
തുടര്‍ച്ചയായ ആറാം ഫൈനല്‍

കഴിഞ്ഞ അഞ്ച് പതിപ്പുകളിലും (2016 മുതല്‍) ഫൈനലിലെത്തിയ ഇന്ത്യ, തങ്ങളുടെ ആധിപത്യം ആവര്‍ത്തിച്ച് തുടര്‍ച്ചയായ ആറാം ഫൈനലിനാണ് യോഗ്യത നേടിയത്.

310
റെക്കോര്‍ഡ് റണ്‍ ചേസ്

അണ്ടര്‍-19 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസാണിത്. 2006-ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് കുറിച്ച 305 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

410
അതിവേഗ 300+ ചേസ്

311 റണ്‍സ് എന്ന ലക്ഷ്യം വെറും 41.1 ഓവറില്‍ (53 പന്തുകള്‍ ബാക്കിനില്‍ക്കെ) ഇന്ത്യ അടിച്ചെടുത്തു. യൂത്ത് ഏകദിന ചരിത്രത്തില്‍ 300-ലധികം റണ്‍സ് ലക്ഷ്യം പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കി വെച്ച് നേടുന്ന വിജയമാണിത്. പാകിസ്ഥാന്റെ 19 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇവിടെ തകര്‍ന്നത്.

510
ആരോണ്‍ ജോര്‍ജിന്റെ സെഞ്ച്വറി

കേരളത്തില്‍ ജനിച്ച് ഹൈദരാബാദിനായി കളിക്കുന്ന ആരോണ്‍ ജോര്‍ജിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (115 റണ്‍സ്) ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ നിരയിലേക്ക് ആരോണ്‍ എത്തി.

610
വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട്

15 വയസ്സുകാരനായ വൈഭവ് സൂര്യവന്‍ഷി വെറും 33 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നല്‍കി. ഈ ഇന്നിംഗ്‌സില്‍ ഒമ്പത് ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നു.

710
നായകന്റെ തിരിച്ചുവരവ്

ടൂര്‍ണമെന്റില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ സെമി ഫൈനലില്‍ നിര്‍ണ്ണായകമായ 62 റണ്‍സ് നേടി വിമര്‍ശകരുടെ വായടപ്പിച്ചു.

810
അഫ്ഗാനിസ്ഥാന്റെ പോരാട്ടം

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ഫൈസല്‍ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101*) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് 310 റണ്‍സ് എന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

910
ഇന്ത്യന്‍ ബൗളിംഗ്

ബാറ്റിംഗിന് അനുകൂലമായ പിച്ചിലും കനിഷ്‌ക് ചൗഹാനും ദീപേഷ് ദേവേന്ദ്രനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി അഫ്ഗാന്‍ സ്‌കോര്‍ 310-ല്‍ ഒതുക്കാന്‍ സഹായിച്ചു.

1010
ഫൈനല്‍ പോരാട്ടം

ഫെബ്രുവരി 6-ന് ഹരാരെയില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories