അതിനിടെ കേസിലെ പ്രതികൾ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതിന്‍റെ തെളിവുകൾ ലഭിച്ചതായി പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റിയുള്ള പദ്ധതിയുടെ ചാര്‍ട്ട് , ഭിത്തിയിൽ ഒട്ടിച്ച ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്‍റെ ലാപ്ടോപിൽ നിന്നാണ് പോലീസിന് ഈ നിർണായക വിവരങ്ങള്‍ ലഭിച്ചത്.