ഒരൊറ്റ ടൂറിസ്റ്റിനു മാത്രമായി മാച്ചുപിച്ചു തുറന്നുകൊടുത്തു, അതിനുപിന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയുണ്ട്!

First Published Oct 13, 2020, 5:21 PM IST

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന പെറുവിലെ ലോകപ്രശസ്തമായ മാച്ചുപിച്ചു വിനോദ സഞ്ചാര കേന്ദ്രം ഒരൊറ്റ ടൂറിസ്റ്റിനു വേണ്ടി മാത്രം തുറന്നുകൊടുത്തു. 

മാച്ചുപിച്ചു കാണാനെത്തി ഏഴ് മാസത്തിലേറെയായി പെറുവില്‍ കുടുങ്ങിക്കിടക്കുന്ന ജപ്പാനീസ് സഞ്ചാരിയായ ജെസെ കതയാമയ്ക്കാണ് അപൂര്‍വ്വമായ അവസരം ലഭിച്ചത്.
undefined
മാര്‍ച്ച് മാസം 14 -നാണ് മാച്ചുപിച്ചുവിലേക്ക് പോവുന്നതിനായി ജെസെ കതയാമ പെറുവില്‍ എത്തിയത്.
undefined
മാച്ചുപിച്ചുവിലേക്കുള്ള യാത്രയുടെ തുടക്കമായ അഗോസ് കാലിയന്റസിലാണ് ഇയാള്‍ എത്തിയത്.
undefined
രണ്ടു ദിവസത്തിനകം എന്‍ട്രി ടിക്കറ്റും യുനസ്‌കോ ലോക ഹെറിറ്റേജ് സൈറ്റിലേക്കു പ്രവേശിക്കാനുള്ള പെര്‍മിറ്റും ലഭിച്ചു.
undefined
രണ്ടു ദിവസത്തിനകം എന്‍ട്രി ടിക്കറ്റും യുനസ്‌കോ ലോക ഹെറിറ്റേജ് സൈറ്റിലേക്കു പ്രവേശിക്കാനുള്ള പെര്‍മിറ്റും ലഭിച്ചു.
undefined
ഏഴ് മാസമായി ജെസെ അഗോസ് കാലിയന്റസില്‍ ചെറിയൊരു മുറി വാടകക്കെടുത്ത് കഴിയുകയാണ്.
undefined
സമീപ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ അവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോവാനും മാര്‍ഗമില്ലായിരുന്നു.
undefined
മുറിയിലടഞ്ഞുപോയെങ്കിലും കിട്ടിയ സമയത്ത് സമീപപ്രദേശങ്ങളിലെ കുന്നും മലയും കാടുമൊക്കെ കാണാന്‍ ജെസെ സമയം കണ്ടെത്തി.
undefined
്വൈകാതെ, ആ നാട്ടിലൊരാളായി ജെസെ മാറി. സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ബോക്‌സിംഗ് പഠിപ്പിച്ചു കൊടുത്ത് അയാള്‍ ചെറിയ വരുമാനമുണ്ടാക്കുന്നുണ്ട്.
undefined
എല്ലാ പ്രഭാതത്തിലും മാച്ചുപിച്ചുവിന്റെ വഴിയേ ഓടാറുണ്ട് അയാള്‍. ദൂരെ കാണുന്ന മാച്ചുപിച്ചു'വിനെ താനെന്നും ഏറെ നേരം നോക്കിനില്‍ക്കാറുണ്ടെന്ന് ജെദെ സി എന്‍ എന്നിനു നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞു.
undefined
അടുത്തൊന്നും മാച്ചുപിച്ചു തുറക്കാന്‍ വഴിയില്ലെന്നാണ് താന്‍ കരുതിയതെന്നും സ്വപ്‌നം സഫലീകരിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നാണ് ആശങ്കയെന്നും കുറച്ചു ദിവസം മുമ്പ് അയാളൊരു മാധ്യമത്തിനോട് പറഞ്ഞിരുന്നു.
undefined
അതിനിടെയാണ്, ആന്‍ഡിയാന്‍ റൂട്ട്‌സ് പെറു എന്ന ടൂര്‍ ഓപ്പറേറ്റര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ ജെസെക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് സംഘടിപ്പിക്കാന്‍ ശ്രമമാരംഭിച്ചത്.
undefined
അതിന്റെ തുടര്‍ച്ചയായാണ് ജെസെയ്ക്ക് മാത്രമായി മാച്ചുപിച്ചുവിന്റെ വാതിലുകള്‍ തുറന്നത്.
undefined
പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ജെസെയ്ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് നല്‍കിയതെന്ന് സാംസ്‌കാരിക മന്ത്രി അലെജാന്ദ്രോ നെയ്‌റു ബിബിസിയോട് പറഞ്ഞു.
undefined
രണ്ട് മാസത്തിനകം മാച്ചുപിച്ചു ചുരുക്കം സന്ദര്‍ശകര്‍ക്കായി തുറക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.
undefined
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന പെറുവിലെ ലോകപ്രശസ്തമായ മാച്ചുപിച്ചു വിനോദ സഞ്ചാര കേന്ദ്രം ഒരൊറ്റ ടൂറിസ്റ്റിനു വേണ്ടി മാത്രം തുറന്നുകൊടുത്തു.
undefined
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന പെറുവിലെ ലോകപ്രശസ്തമായ മാച്ചുപിച്ചു വിനോദ സഞ്ചാര കേന്ദ്രം ഒരൊറ്റ ടൂറിസ്റ്റിനു വേണ്ടി മാത്രം തുറന്നുകൊടുത്തു.
undefined
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന പെറുവിലെ ലോകപ്രശസ്തമായ മാച്ചുപിച്ചു വിനോദ സഞ്ചാര കേന്ദ്രം ഒരൊറ്റ ടൂറിസ്റ്റിനു വേണ്ടി മാത്രം തുറന്നുകൊടുത്തു.
undefined
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരിക്കുന്ന പെറുവിലെ ലോകപ്രശസ്തമായ മാച്ചുപിച്ചു വിനോദ സഞ്ചാര കേന്ദ്രം ഒരൊറ്റ ടൂറിസ്റ്റിനു വേണ്ടി മാത്രം തുറന്നുകൊടുത്തു.
undefined
ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്‌നമാണ് സഫലമായതെന്ന് ജെസെ മാച്ചുപിച്ചുവില്‍നിന്നെടുത്ത വീഡിയോയില്‍ പറയുന്നു.
undefined
പെറുവിലെ കുസ്‌കോ നഗരത്തില്‍ നിന്നും 80 കി.മീറ്റര്‍ അകലെ ഉറുബാംബ താഴ്വരയുടെ മുകളില്‍ ഒരു പര്‍വ്വതശിഖരത്തില്‍ 2,430 മീറ്റര്‍ (8,000 അടി) ഉയരത്തിലാണ് മാച്ചു പിച്ചു സ്ഥിതി ചെയ്യുന്നത്.
undefined
ഇതിനു സമീപത്തുകൂടി ഉറുബാംബ നദി ഒഴുകുന്നുണ്ട്, ആമസോണ്‍ നദിയുടെ ഒരു കൈവഴിയാണ് ഉറുബാംബ.
undefined
1460 -ന് അടുത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. നൂറുവര്‍ഷത്തിനകം സ്പാനിഷുകാര്‍ ഇന്‍ക സാമ്രാജ്യത്തില്‍ നടത്തിയ കൈയേറ്റത്തോടെ ഈ പ്രദേശം കൈയൊഴിയപ്പെട്ടു.
undefined
അമേരിക്കന്‍ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് 1911 -ല്‍ ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതല്‍ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരന്‍മാരേയും ആകര്‍ഷിക്കുന്നു.
undefined
1981 -ല്‍ പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. 1983 ല്‍ യുനെസ്‌കൊ മാച്ചുപിച്ചുവിനെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
undefined
മിനുസപ്പെടുത്തിയ കല്‍മതിലുകള്‍ ഉപയോഗിച്ചുള്ള പഴയ ഇന്‍ക കലാ രീതിയിലാണ് മാച്ചു പിച്ചു നിര്‍മ്മിക്കപ്പെട്ടത്.
undefined
ഇന്‍തിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ് പ്രധാന കെട്ടിടങ്ങള്‍
undefined
click me!