സേതുരാമയ്യര്‍ ആദ്യമായി എത്തുന്നത് 1988ല്‍ ആണ്. ആവനാഴിയെന്ന് ഹിറ്റ് കഴിഞ്ഞ് മമ്മൂട്ടി നില്‍ക്കുന്ന സമയം. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടിക്ക് ഒരു കഥ ആലോചിച്ചു. അലി ഇമ്രാൻ അങ്ങനെ ആലോചനയില്‍ വന്നു. അലി ഇമ്രാൻ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതിയെന്ന് മമ്മൂട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. മുന്‍ എന്‍ ഐ എ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടി തന്നെയായിരുന്നു കഥാപാത്രത്തിന്റെ സ്വന്തമാക്കി മാറ്റിയത്. അങ്ങനെ മമ്മൂട്ടിയുടെ ആദ്യത്തെ സിബിഐ ചിത്രമെത്തി. സുരേഷ് ഗോപി, ജഗതി, മുകേഷ്, സുകുമാരൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചിത്രം വൻ വിജയവുമായി മാറിയിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു ചിത്രത്തിന്റെ പേര്.
സേതുരാമയ്യര്‍ ആദ്യമായി എത്തുന്നത് 1988ല്‍ ആണ്. ആവനാഴിയെന്ന് ഹിറ്റ് കഴിഞ്ഞ് മമ്മൂട്ടി നില്‍ക്കുന്ന സമയം. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടിക്ക് ഒരു കഥ ആലോചിച്ചു. അലി ഇമ്രാൻ അങ്ങനെ ആലോചനയില്‍ വന്നു. അലി ഇമ്രാൻ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതിയെന്ന് മമ്മൂട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. മുന്‍ എന്‍ ഐ എ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടി തന്നെയായിരുന്നു കഥാപാത്രത്തിന്റെ സ്വന്തമാക്കി മാറ്റിയത്. അങ്ങനെ മമ്മൂട്ടിയുടെ ആദ്യത്തെ സിബിഐ ചിത്രമെത്തി. സുരേഷ് ഗോപി, ജഗതി, മുകേഷ്, സുകുമാരൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചിത്രം വൻ വിജയവുമായി മാറിയിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു ചിത്രത്തിന്റെ പേര്.