തീന്‍ മേശയിലേക്ക് പന്നി ഇറച്ചിയെത്തുന്നത് ഇങ്ങനെ; ഉള്ളുലയും കാഴ്ചകള്‍

First Published Feb 17, 2020, 9:17 PM IST

പന്നികളെ കൂട്ടമായി അറവുശാലയിലേക്ക് എത്തിക്കുന്നതും ക്രൂരമായി കൊലപ്പെടുത്തുന്നതും രക്തത്തില്‍ക്കുളിച്ച് പന്നികള്‍ കിടക്കുന്നതും വലിയ കൂടം കൊണ്ടുള്ള അടിയേറ്റ് ജീവന് വേണ്ടി പിടയുന്ന നാല്‍ക്കാലികളുടെ ചിത്രങ്ങളാണ് ജോ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 

മൃഗങ്ങളോടുള്ള മനുഷ്യന്‍റെ ക്രൂരതയുടെ നേര്‍ക്കാഴ്ച ക്യാമറയില്‍ പകര്‍ത്തി യുവതി. മൃഗാവകാശപ്രവര്‍ത്തക കൂടിയായ ജോ ആന്‍ മക് ആര്‍തര്‍ എന്ന യുവതിയാണ് അറവ് ശാലകളിലെ ഞെട്ടിക്കുന്ന കാഴ്ചകളിലേക്ക് ക്യാമറയുമായി എത്തിയത്.
undefined
തായ്ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കില്‍ ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പന്നി അറവുശാലയിലെ ചിത്രങ്ങളാണ് ജോ പുറത്ത് വിട്ടത്. പന്നികളെ കൂട്ടമായി അറവുശാലയിലേക്ക് എത്തിക്കുന്നതും ക്രൂരമായി കൊലപ്പെടുത്തുന്നതും രക്തത്തില്‍ക്കുളിച്ച് പന്നികള്‍ കിടക്കുന്നതും വലിയ കൂടം കൊണ്ടുള്ള അടിയേറ്റ് ജീവന് വേണ്ടി പിടയുന്ന നാല്‍ക്കാലികളുടെ ചിത്രങ്ങളാണ് ജോ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
undefined
മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ വീണ്ടും ചിന്തിക്കണമെന്ന ആവശ്യത്തോടെയാണ് ജോ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മണിക്കൂറുകള്‍ അറവുശാലയില്‍ തങ്ങിയ ശേഷമാണ് ജോ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
undefined
ചിത്രമെടുക്കണമെന്നുള്ള ജോയുടെ ആവശ്യം ആദ്യം അറവുശാല ഉടമസ്ഥന്‍ നിരാകരിച്ചിരുന്നു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറവ് ശാല പ്രവര്‍ത്തിക്കുമെന്ന വിവരം പുറത്താകുമെന്ന് ഭയന്നായിരുന്നു ഇത്.
undefined
എന്നാല്‍ അറവ് ശാല സന്ദര്‍ശിച്ച വെറ്ററിനറി വിദ്യാര്‍ഥികളുടെ നിരീക്ഷണമാണ് പിന്നീട് അറവുശാലയുടെ ഉടമയുടെ മനസ് മാറ്റിയതെന്നും ജോ വിശദമാക്കുന്നു.
undefined
പന്നികളെ കൊലപ്പെടുത്തി, ഇറച്ചി വേര്‍തിരിച്ച് ട്രെക്കുകളിലാക്കുന്നത് വരെയുള്ള ഭാഗങ്ങള്‍ കാണാന്‍ അറവുശാല ഉടമ ജോയെ അനുവദിക്കുകയായിരുന്നു.
undefined
പ്രത്യേക രീതിയിലുള്ള സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് നിശ്ചലരാക്കിയ ശേഷമാണ് വലിയ കൂടം കൊണ്ട് ഇവയെ കൊലപ്പെടുത്തുന്നത്. കൂട്ടമായി നിര്‍ത്തിയ ശേഷം ഇവയുടെ മുകളിലേക്ക് ശക്തിയായി പമ്പുകള്‍ ഉപയോഗിച്ച് വെള്ളം ഒഴിക്കുന്നു.
undefined
ഇതിന് ശേഷമാണ് സ്റ്റണ്‍ ഗണ്‍ പ്രയോഗിക്കുന്നത്. മുരണ്ടികൊണ്ട് പരക്കം പായുന്ന പന്നികളിലേക്ക് യാതൊരു ദയയും കൂടാതെയാണ് സ്റ്റണ്‍ ഗണ്‍ പ്രയോഗിക്കുന്നത്. അനങ്ങാന്‍ സാധിക്കാത്തെ അവസ്ഥയിലും അടുത്തെത്തിയ മരണത്തെ തിരിച്ചറിയാന്‍ അവയ്ക്ക് സാധിക്കുമെന്നാണ് ജോ അറവുശാല സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചത്.
undefined
കനമേറിയ പന്നിത്തല നിരവധി തവണ അടിയേറ്റ ശേഷമാണ് അറവുകാര്‍ക്ക് തകര്‍ക്കാന്‍ കഴിയാറ്. കൂടം പോലുള്ള ഉപകരണത്തിന്‍റെ അടിയേറ്റ് തലയില്‍ മാത്രമല്ല ഇവക്ക് പരിക്കേല്‍ക്കാറ്.
undefined
ഇതിന് ശേഷം ഇവയ്ക്ക് മേല്‍ ചൂട് വെള്ളം ഒഴിക്കും. മൂര്‍ച്ചയേറിയ കത്തികള്‍ കൊണ്ടാണ് പന്നികളുടെ രോമം നീക്കം ചെയ്യുന്നത്. ഇതിന് പിന്നാലെ ഇവയുടെ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യും.
undefined
നീക്കം ചെയ്ത ആന്തരികാവയവങ്ങള്‍ കഴുകിയെടുക്കാന്‍ സ്ത്രീകളും അറവ് ശാലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രക്തത്തില്‍ കുളിച്ചാണ് അറവ് ശാലയ്ക്ക് പുറത്ത് എത്തിയതെന്നും ജോ പറയുന്നു.
undefined
എങ്ങനെയാണ് ഇത്തരം ക്രൂരത കണ്ട് നില്‍ക്കുന്നതെന്ന ചോദ്യത്തിന് ജോയ്ക്ക് മറുപടിയുണ്ട്. ഈ ക്രൂരതകള്‍ ചെയ്യുന്നത് മനുഷ്യനാണ്. അതിനാല്‍ തന്നെ ഇത് അവസാനിപ്പിക്കാന്‍ മുന്നോട്ട് വരേണ്ടത് മനുഷ്യരാണെന്ന് ജോ പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത തിരിച്ചറിയാന്‍ ഈ ചിത്രങ്ങള്‍ ഉപകരിക്കുമെന്ന പ്രതീക്ഷയോടെയാണ് ജോ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.
undefined
click me!