കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ ഭീമന്‍ ജന്മദിന കേക്ക്

Published : Sep 18, 2020, 12:54 PM ISTUpdated : Sep 18, 2020, 03:08 PM IST

കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ സൂറത്തിലെ ബേക്കറി തയ്യാറാക്കിയത് ഭീമന്‍ കേക്ക്. 771 കിലോ ഭാരമുള്ള കേക്കിന് 71 അടി നീളമാണുള്ളത്. പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്. 

PREV
18
കൊവിഡ് പോരാളികളെ ആദരിച്ച് പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ ഭീമന്‍  ജന്മദിന കേക്ക്

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 71 അടിയുടെ കേക്കുമായി സൂറത്തിലെ ബേക്കറി. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനത്തിലാണ് സൂറത്തിലെ പ്രമുഖ ബേക്കറിയായ ബ്രെഡ്ലൈനറാണ് ഭീമന്‍ കേക്ക് തയ്യാറാക്കിയത്. 

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 71 അടിയുടെ കേക്കുമായി സൂറത്തിലെ ബേക്കറി. പ്രധാനമന്ത്രിയുടെ 70ാം ജന്മദിനത്തിലാണ് സൂറത്തിലെ പ്രമുഖ ബേക്കറിയായ ബ്രെഡ്ലൈനറാണ് ഭീമന്‍ കേക്ക് തയ്യാറാക്കിയത്. 

28

കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആദരവ് പ്രകടിപ്പിക്കുന്ന തീമിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 771 കിലോഭാരമാണ് ഈ ഭീമന്‍ പിറന്നാള്‍ കേക്കിനുള്ളത്. ഓണ്‍ലൈനായി ആയിരുന്നു ഈ കേക്ക് മുറിച്ചത്. കുട്ടികള്‍ക്കാണ് കേക്ക് വിതരണം ചെയ്തത്. 

കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആദരവ് പ്രകടിപ്പിക്കുന്ന തീമിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 771 കിലോഭാരമാണ് ഈ ഭീമന്‍ പിറന്നാള്‍ കേക്കിനുള്ളത്. ഓണ്‍ലൈനായി ആയിരുന്നു ഈ കേക്ക് മുറിച്ചത്. കുട്ടികള്‍ക്കാണ് കേക്ക് വിതരണം ചെയ്തത്. 

38

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം എന്ന ആശയത്തിലാണ് കേക്ക് തയ്യാറാക്കിയതെന്ന് ബ്രെഡ്ലൈനര്‍ ബേക്കറിയുടമ മാധ്യമങ്ങളോട് പ്രതികരിച്ചു. 

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം എന്ന ആശയത്തിലാണ് കേക്ക് തയ്യാറാക്കിയതെന്ന് ബ്രെഡ്ലൈനര്‍ ബേക്കറിയുടമ മാധ്യമങ്ങളോട് പ്രതികരിച്ചു. 

48

കുട്ടികള്‍ക്ക് വിതരണം ചെയ്ത ശേഷം കേക്ക് 500ഗ്രാം വരുന്ന ഭാഗങ്ങളാക്കി മുറിച്ച് ബ്രെഡ്ലൈനറിന്‍റെ വിവിധ ശാഖകളിലേക്ക് വിതരണം ചെയ്തു.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാര്‍ന്ന കേക്കിലൂടെയാണ് ബ്രെഡ്ലൈനര്‍ ആഘോഷിക്കുന്നത്. 

കുട്ടികള്‍ക്ക് വിതരണം ചെയ്ത ശേഷം കേക്ക് 500ഗ്രാം വരുന്ന ഭാഗങ്ങളാക്കി മുറിച്ച് ബ്രെഡ്ലൈനറിന്‍റെ വിവിധ ശാഖകളിലേക്ക് വിതരണം ചെയ്തു.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്തമാര്‍ന്ന കേക്കിലൂടെയാണ് ബ്രെഡ്ലൈനര്‍ ആഘോഷിക്കുന്നത്. 

58

ഓരോ വര്‍ഷവും പൊതുസമൂഹത്തിനുള്ള സന്ദേശവുമായാണ് കേക്ക് തയ്യാറാക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു കേക്ക് മുറിച്ചത്. 

ഓരോ വര്‍ഷവും പൊതുസമൂഹത്തിനുള്ള സന്ദേശവുമായാണ് കേക്ക് തയ്യാറാക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു കേക്ക് മുറിച്ചത്. 

68

ചടങ്ങില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരായ ഏഴുപേരെ ബ്രെഡ്ലൈനര്‍ ആദരിച്ചു.  ഡോക്ടര്‍, നഴ്സ്, പൊലീസ്, മാധ്യമങ്ങള്‍, പ്ലാസ്മ ദാനം ചെയ്തവര്‍ എന്നിങ്ങളെ കൊവിഡ് പ്രതിരോധമേഖലയിലെ പ്രവര്‍ത്തകരെയാണ് കേക്കില്‍ വരച്ചിട്ടുള്ളത്.

ചടങ്ങില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരായ ഏഴുപേരെ ബ്രെഡ്ലൈനര്‍ ആദരിച്ചു.  ഡോക്ടര്‍, നഴ്സ്, പൊലീസ്, മാധ്യമങ്ങള്‍, പ്ലാസ്മ ദാനം ചെയ്തവര്‍ എന്നിങ്ങളെ കൊവിഡ് പ്രതിരോധമേഖലയിലെ പ്രവര്‍ത്തകരെയാണ് കേക്കില്‍ വരച്ചിട്ടുള്ളത്.

78

പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്. 

പോയ വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ ബേക്കറി നിര്‍മ്മിച്ച കേക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈന്‍ ചടങ്ങില്‍ മുറിച്ച കേക്ക് വാങ്ങാനെത്തിയത് നിരവധിപ്പേരാണ്. 

88

 2016ല്‍ 3750 കിലോഗ്രാം ഭാരമുള്ള 7 അടി ഉയരമുള്ള കേക്കായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ബ്രെഡ്ലൈനര്‍ തയ്യാറാക്കിയത്. 

 2016ല്‍ 3750 കിലോഗ്രാം ഭാരമുള്ള 7 അടി ഉയരമുള്ള കേക്കായിരുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ബ്രെഡ്ലൈനര്‍ തയ്യാറാക്കിയത്. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories