പൗരത്വ നിയമ ഭേദഗതി 130 കോടി ഇന്ത്യക്കാരെ ബാധിക്കില്ല: മോദി

First Published Dec 23, 2019, 10:37 AM IST

പൗരത്വ നിമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് വിശദീകരണവുമായി ബിജെപി രംഗത്ത്. നിയമ ഭേദഗതിയെ പിന്തുണച്ച് രാജ്യത്ത് 1000 റാലികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് റാം ലീലാ മൈതാനിയില്‍ റാലി സംഘടിപ്പിച്ചത്.  പൗരത്വ നിയമ ഭേദഗതി രാജ്യത്തെ 130 കോടി ജനങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് റാം ലീല മൈതാനിയില്‍ ഇന്നലെ നടന്ന റാലിയില്‍ അവകാശപ്പെട്ടു. 

പ്രതിപക്ഷത്തിന് ഭയം വന്നിരിക്കുന്നു. അവര്‍ വ്യാജ ദ്യശ്യങ്ങൾ കള്ളങ്ങളും പ്രചരിപ്പിക്കുന്നു.  ആരുടെയും അവകാശം സർക്കാർ കവർന്നെടുക്കില്ല. എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും വികസനം അതാണ് മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
undefined
"സർക്കാരിന് ഇരട്ടത്താപ്പ് എവിടെയെന്ന് പ്രതിപക്ഷം തെളിക്കൂ".  കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണ് ? ക്ഷേമ പദ്ധതികളില്‍ സർക്കാർ ഒരിക്കലും മതം കലർത്തിട്ടില്ല. രാജ്യത്തെ മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിഷേധങ്ങളുടെ പേരിൽ അവർ ബസുകൾ, ട്രെയിനുകൾ, കച്ചവട സ്ഥാപനങ്ങൾ ആക്രമിക്കുന്നു.
undefined
രാഷ്ട്രീയം കൊണ്ടാണ് അവർ പൊതുമുതൽ നശിപ്പിക്കുന്നത്. താൻ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയാനാണ് ഈ ശ്രമങ്ങൾ. മോദിയെ വെറുത്തോളൂ ഇന്ത്യയെ വെറുക്കരുത്. തന്നെ ഉന്നം വെച്ചോളൂ, പക്ഷേ എന്തിനാണ് പൊതുമുതൽ നശിപ്പിക്കുന്നത്. ഇതുകൊണ്ട് എന്താണ് കിട്ടുന്നത് ? പ്രധാനമന്ത്രി ചോദിച്ചു.
undefined
പൊലീസുകാരെ ആക്രമിച്ചതുകൊണ്ട് എന്താണ് ലഭിക്കുന്നത് ? ആയിരക്കണക്കിന് പൊലീസുകാർ അവരുടെ ജീവിതം രാജ്യത്തിനായി നൽകി. സംഘർഷങ്ങളെ ആളിക്കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.  ഈ നിയമം ആരുടെയും പൗരത്വത്തെ ബാധിക്കില്ല.130 കോടി ജനങ്ങളെ ബാധിക്കില്ല. പ്രധാമന്ത്രി റാം ലീല മൈതാനിയില്‍ ഒത്തുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പറഞ്ഞു
undefined
എൻആർസി കൊണ്ടുവരുന്ന സമയത്ത് കോൺഗ്രസ് ഉറങ്ങുകയായിരുന്നോ ? എൻആർസി അസാമിന് മാത്രമാണ് നടപ്പാക്കിയത്. അർബൻ നക്സലുകൾ, മുസ്ലീം വിഭാഗത്തെ തെറ്റിധരിപ്പിക്കുന്നു. ഡിറ്റെന്‍ഷന്‍ സെൻററുകളുടെ പേരിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു.
undefined
ഇന്ത്യൻ മുസ്‍ലിം വിഭാഗം ഭയപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരിക്കലും രാജ്യത്തെ മുസ്‍ലീം പൗരന്‍മാരെ ബാധിക്കില്ല. രാജ്യത്ത് മുസ്‍ലിങ്ങള്‍ക്കായി തടങ്കൽ കേന്ദ്രങ്ങളില്ല. പുതുതായി വന്ന ഒരു അഭയാര്‍ത്ഥിക്കും ഇനി ഇന്ത്യന്‍ പൗരത്വം നല്‍കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്നിഗ്ദമായി പറഞ്ഞു.
undefined
ഗാന്ധിയുടെ ആശയങ്ങളിൽ നിന്നാണ് ഈ നിയമം രൂപപ്പെടുന്നത്. അത് ഗാന്ധിയുടെ പേർ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കണം. ദശാബ്ദങ്ങൾക്ക് മുൻപ് നൽകി വാഗ്ദാനമാണ് പാലിക്കുന്നതെന്നും മോദി വ്യകത്മാക്കി.
undefined
അഭയാര്‍ത്ഥികളും നുഴഞ്ഞ് കയറ്റക്കാരും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. രാജ്യത്തേക്ക് നുഴഞ്ഞ് കയറിയവര്‍ അവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഒരിക്കലും വെളിപ്പെടുത്തില്ല. എന്നാല്‍ അഭയാര്‍ത്ഥിയായി വന്നവന്‍ അതൊരിക്കലും മറച്ച് വയ്ക്കുകയുമില്ല.
undefined
ഇപ്പോള്‍ നുഴഞ്ഞ് കയറിയവരില്‍ പലരും പുറത്ത് വന്ന് തുടങ്ങി. എന്തു കൊണ്ടാണ് അവര്‍ സത്യം പറയാത്തത്. അവരെ സംബന്ധിച്ച സത്യം പുറത്ത് വരുമോ എന്നവര്‍ ഭയപ്പെടുന്നതു കൊണ്ടാണെന്നും മോദി പറഞ്ഞു.
undefined
പാകിസ്ഥാനില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിച്ച് വിവാഹം ചെയ്യുകയാണ്. ഇതു തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.
undefined
അവര്‍ മറ്റൊരു മതവിശ്വാസിയാണെങ്കില്‍ മാത്രമേ ഈ രീതിയിലുള്ള പീഡനം നേരിടേണ്ടി വരുന്നുള്ളൂ. ഇത്തരം പീഡനങ്ങളും ചൂഷണങ്ങളും കാരണമാണ് അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുന്നത്. അവരെ സഹായിക്കാന്‍ വേണ്ടിയാണ് പൗരത്വഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടു വന്നതെന്നും മോദി പറഞ്ഞു.
undefined
പൗരത്വനിയമഭേദഗതിയിലൂടെ പുതുതായി ചിലര്‍ക്ക് പൗരത്വം നല്‍കുക മാത്രമാണ് ചെയ്യുന്നത് അല്ലാതെ ആരുടേയും പൗരത്വം റദ്ദാക്കുന്നില്ല.
undefined
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ കൂടി ആവശ്യമായിരുന്നു ബംഗ്ലാദേശിലടക്കം ചൂഷണം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നത്. ആ ആവശ്യം നടപ്പാക്കിയതിന്‍റെ പേരിലാണോ അവര്‍ മോദിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതെന്നും മോദി പറഞ്ഞു.
undefined
പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ പ്രക്ഷോഭം നടത്തുപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ടവരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് നേരത്തെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.
undefined
ബംഗാളിലെ കുടിയേറ്റ പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കി വോട്ടു വാങ്ങിയ ദീദി ((മമതാ ബാനര്‍ജി) ഇപ്പോള്‍ പറയുന്നത് വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ വേണമെന്നാണ്. എന്ത് കാര്യത്തിനാണ് മമത അവരുടെ സ്വരം മാറ്റുകയും നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
undefined
ലോക്സഭയിൽ മമത ബാനർജി ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ മലക്കം മറിയുന്നു. സി പി എമ്മും നിലപാട് മാറ്റുന്നു. അവരും കള്ള പ്രചരണം നടത്തുന്നുവെന്നും മോദി ആരോപിച്ചു.
undefined
പ്രതിപക്ഷം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ 370-ാം വകുപ്പിനെ അനുകൂലിക്കുന്നുവെന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നു. ഭരണഘടന ഉയര്‍ത്തിപിടിച്ചും അതിന് വിധേയരായും പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രിമാര്‍ അധികാരമേല്‍ക്കുന്നത്.
undefined
ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യത്തിന്‍റെ മക്കളാണ് അവര്‍ക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഇവിടെ ഉണ്ടാവില്ല. രാജ്യത്തെ പൗരന്‍മാരെ നിയമഭേദഗതി ഒരു രീതിയിലും ബാധിക്കില്ലെന്നും മോദി പറഞ്ഞു.
undefined
രാജസ്ഥാനിലും ബിജെപി റാലികള്‍ സംഘടിപ്പിച്ചു. രാജസ്ഥാനിലെ റാലിക്ക് മുന്‍ മുഖ്യമന്ത്രി വസുന്ദരാരാജ്യ സിന്ധ്യ നേതൃത്വം നല്‍കി.
undefined
undefined
click me!