ബുറേവി ചുഴലിക്കാറ്റ് ; ജാഗ്രതയോടെ, തയ്യാറെടുപ്പോടെ കേരളം

First Published Dec 4, 2020, 1:47 PM IST

മിഴ്നാട്ടിലെ തൂത്തുക്കുടി വഴിഇന്ത്യന്‍ ഉപദ്വീപില്‍ കടന്ന ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞെങ്കിലും ആശങ്കയകലെയല്ലെന്ന് അധികാരികള്‍. ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുന്നതോടെ മഴ കനക്കാനാണ് സാധ്യത. എത്രദിവസം, എത്രയളവില്‍ മഴ പെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്.  മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. മഴ കുറച്ച് ദിവസത്തേക്ക് ഉണ്ടാകുമോ ഇന്ന് മുതൽ പെയ്യുമോ അതിന്‍റെ തീവ്രത എങ്ങനെയാവും എന്നൊക്കെയുള്ള കാര്യങ്ങൾ വിലയിരുത്തിയാകും മുന്നോട്ടുള്ള നടപടികളെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിൽ പറഞ്ഞു. ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളം ശക്തമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും പുറഞ്ഞു. കാറ്റിന്‍റെ ഗതി മാറിയതിനെ തുടര്‍ന്ന് മുന്‍കരുതാലായി പെന്‍മുടി ആനപ്പാറയിലെ കോളനിയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അക്ഷയ്.

ഇന്നലെ വൈകീട്ടോടെ തമിഴ്നാടിന്‍റെ തെക്കന്‍ തീരമായ രാമേശ്വരത്തെത്തി ചേര്‍ന്നതോടെ ശക്തി കുറഞ്ഞെങ്കിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ബുറേവിയുടെ സ്വാധീനത്തില്‍ തെക്കന്‍ തമിഴ്നാട്ടിലെ മിക്ക സ്ഥലങ്ങളിലും കനത്ത മഴപെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തില്‍ മുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട് . കേരളത്തില്‍ ബുറേവി എന്ത് മാത്രം നാശനഷ്ടമുണ്ടാക്കുമെന്ന് ഇപ്പോള്‍ പറയാറാകില്ലെങ്കിലും സംസ്ഥാനം എല്ലാ മുന്‍കരുതലും കൈക്കൊണ്ടു. നാളെ രാവിലെയോടെയോ ഉച്ചയോടെയോ ബുറെവി കേരളത്തിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
undefined
ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ അകത്തെ കാറ്റിന്‍റെ പരമാവധി വേഗത 70 മുതൽ 80 കിമീ വരെയാകുമെന്ന് കരുതുന്നു. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറ‍ഞ്ഞ് അതിതീവ്രന്യൂന മർദ്ദമായിമാറിയാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. നിലവിലെ സഞ്ചാരപഥത്തിലൂടെ ബുറേവി ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ.
undefined
കരയിലൂടെ സഞ്ചരിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിമീ-യിൽ താഴെയാകുമെന്ന് കരുതുന്നു. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്‍റെ വടക്കുഭാഗത്താണ് കൂടുതൽ മഴ പെയ്യാന്‍ സാധ്യത. സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്‍റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകും.
undefined
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. എന്നാല്‍ വലിയ പ്രളയസാഹചര്യമുണ്ടാകാന്‍ സാധ്യതയില്ല. മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്ക് നാശം സംഭവിക്കും. മരം, വീടുകൾ, പോസ്റ്റുകൾ, ഫ്ലക്സുകൾ ഒക്കെ പൊട്ടിവീഴാനുള്ള സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നത് വരെ അതീവജാഗ്രത വേണം. ചുഴലിക്കാറ്റ് രൂപീകരണ സാധ്യത നേരത്തേ തന്നെ ksdma മനസ്സിലാക്കി മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 30-ന് അർദ്ധരാത്രിയോടെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. കടലിൽ പോയവരെ തിരിച്ച് കൊണ്ടുവരാൻ വേണ്ട നടപടികൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റ്ഗാർഡ് എന്നിവർ നടത്തി.
undefined
മത്സ്യബന്ധന ഗ്രാമങ്ങളിൽ അനൗൺസ്മെന്‍റുകൾ നടത്തി. കളക്ടർമാരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻഡിആർഎഫിന്‍റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്സഡ് വിങ് എയർക്രാഫ്റ്റും വേണമെന്ന് ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനം നടത്താൻ നാവികസേനയോട് കപ്പലുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ആർമിയോടും അർദ്ധസൈനികവിഭാഗങ്ങളോടും സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു.
undefined
മുന്നറിയിപ്പുള്ള ജില്ലകളിൽ ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. KSDMA-യുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററുകളും ജില്ലാ തലത്തിൽ താലൂക്ക് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. തുജനങ്ങൾക്ക് ഇവർ 24 മണിക്കൂറും വിവരം നൽകുന്നു. വൈദ്യുതി വിതരണം, അണക്കെട്ടുകൾ, ശബരിമല തീർത്ഥാടനം എന്നിവയ്ക്ക് കൃത്യമായ നിർദേശങ്ങളുണ്ട്.
undefined
തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിനെ സർക്കാർ നടത്തിയ ഒരുക്കങ്ങളെല്ലാം അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങൾ വരെയുള്ള എല്ലാ തലത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
undefined
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഹോർഡിംഗുകളും മറ്റും ഉണ്ടാകാം. അതൊന്നും കടപുഴകി വീഴാതിരിക്കാൻ സജ്ജീകരണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെക്കൻ ജില്ലകളിൽ കൊവിഡുമായി ബന്ധപ്പെട്ട് അതാത് ജില്ലകളിൽ ചുമതല വഹിക്കുന്ന മന്ത്രിമാർ തന്നെ ദുരിതാശ്വാസപ്രവർത്തനങ്ങളും ഏകോപിപ്പിക്കും. തിരുവനന്തപുരം - കടകംപള്ളി, കൊല്ലം - ജെ മേഴ്സിക്കുട്ടിയമ്മ, ഇടുക്കി - എം എം മണി, കോട്ടയം - പി തിലോത്തമൻ, പത്തനംതിട്ട - അഡ്വ. കെ രാജു, ആലപ്പുഴ - ജി സുധാകരൻ, എറണാകുളം - വി എസ് സുനിൽകുമാർ എന്നിങ്ങനെയാകും മന്ത്രിമാരുടെ ചുമതല. ജില്ലാ കളക്ടർമാർക്ക് സഹായത്തിനായി പ്രത്യേക സെക്രട്ടറിമാരെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
കുടിവെള്ളം, വൈദ്യുതി എന്നിവയെല്ലാം തടസ്സപ്പെടാം. അത് പ്രത്യേക ശ്രദ്ധയോടെ ഓരോ വകുപ്പും തീരുമാനിച്ചു. ശുദ്ധജലവിതരണത്തിന് തടസ്സമില്ലാതെ നോക്കും. വൈദ്യുതിവിതരണം മുടങ്ങാതിരിക്കാനും മുൻകരുതലെടുത്തു.അപകടകരമായ അവസ്ഥയിൽ മരങ്ങളുണ്ടാകാം. വലിയ കാറ്റിൽ അവ കടപുഴകിയേക്കാം. അത്തരം മരച്ചില്ലകൾ മുറിച്ചുമാറ്റാൻ നി‍ർദേശം നൽകി. കൊവിഡ് കാലമായതിനാൽ ക്യാമ്പുകളിൽ ആളുകൾ പാർക്കുമ്പോൾ ആവശ്യമായ ജാഗ്രത വേണം. ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണം. കൊവിഡ് രോഗികളായവർ ഇതിലുണ്ടാകാം. അവർക്ക് പ്രത്യേക സൗകര്യം ഒരുക്കണം. നിരീക്ഷണത്തിൽ കഴിയുന്നവരും മറ്റുള്ളവർക്കൊപ്പം താമസിക്കരുത്. അവർക്കും പ്രത്യേക സൗകര്യം വേണം. ഈ രണ്ട് വിഭാഗവുമല്ലാത്തവരെ ക്യാമ്പിൽ താമസിപ്പിക്കുമ്പോഴും കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
undefined
നൽകിയിട്ടുണ്ട്. പകർച്ചവ്യാധികൾ വന്നേക്കാം എന്നത് കണക്കാക്കിയാണിത്. ഇത് കണക്കാക്കിയാണ് നിർദേശം പുറത്തിറക്കിയത്. ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യം, മരുന്നുകളുണ്ടെന്ന് ഉറപ്പാക്കൽ - ഇതിനൊക്കെ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. എല്ലായിടത്തും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ആശുപത്രികളും മെഡിക്കൽ കോളേജുകളും ശ്രദ്ധിക്കണം. അടിയന്തരഘട്ടത്തിൽ മാസ് കാഷ്വാലിറ്റി ഉണ്ടായാലും അത് ശ്രദ്ധിക്കണം. ആന്‍റി സ്നേക് വെനം പോലുള്ളവയും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പാക്കണം.
undefined
ഓർത്തോപീഡിഷ്യൻ, അനസ്തീസിസ്റ്റ്, പീഡിയാട്രീഷൻ എന്നിവരെല്ലാം ഓൺ കോൾ ഡ്യൂട്ടിയിൽ വേണം. പിഎച്ച്സികളും സിഎച്ച്സികളും അടക്കം എല്ലാ ആശുപത്രികളും ജാഗ്രതയോടെ ഇരിക്കണം. അതാത് ജില്ലകളിലെ നോഡൽ ഓഫീസർമാർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നിർദേശാനുസരണം പ്രവർത്തിക്കണം. റാപ്പിഡ് റെസ്പോൺസ് ടീം എല്ലാ തെക്കൻ ജില്ലകളിലും തയ്യാറായിരിക്കണം. തീരദേശജില്ലകളിൽ സജ്ജീകരണം വേണം. ക്യാമ്പുകളിലും ചികിത്സ ഉറപ്പാക്കും. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടാകും. എല്ലാ പ്രശ്നബാധിതപ്രദേശങ്ങളിലും 108 ആംബുലൻസുകൾ ഉറപ്പാക്കി. എല്ലാ കൊവിഡ് ആശുപത്രികളും തയ്യാറായിരിക്കാൻ നി‍ർദേശം നൽകിയെന്നും കേരളത്തിന്‍റെ മുന്നൊരുക്കങ്ങളെ കുറിച്ച് പറയവേ മുഖ്യമന്ത്രി പറഞ്ഞു.
undefined
click me!