രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 26 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മിന്നല്‍ പരിശോധന
First Published Dec 4, 2020, 11:09 AM ISTരാജ്യമാകെ 26 സ്ഥലങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരേ സമയം റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസികളിലുമായി 8 സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരത്തും മലപ്പുറത്തും പരിശോധന നടത്തിയപ്പോള്‍, തമിഴ്നാടില്‍ ചെന്നൈയിലും തെങ്കാശിയിലും മധുരയിലുമുള്ള പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടന്നത്തി. ബംഗാളില്‍ കൊല്‍ക്കത്തയിലും മുര്‍ഷിദാബാദിലും കര്‍ണ്ണാടകയിലെ ബെംഗളൂരുവിലും ഇഡിയുടെ പരിശോധന നടന്നു. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും യുപിയിലെ ലക്നൌവിലും ബാരാബങ്കിയിലും ബിഹാറിലെ ദര്‍ഭംഗയിലും പൂര്‍ണിയയിലും മഹാരാഷ്ട്രിയിലെ ഔറംഗാബാദിലും രാജസ്ഥാനിലെ ജയ്പൂരിലുമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്നലെ രാവിലെ 8 മണിക്ക് തന്നെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മിന്നല്‍ പരിശോധന നടത്തി. 'നമസ്തേ ട്രംപ്' പരിപാടി നടക്കവെ ഡല്‍ഹിയിലെ ചില സ്ഥലങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. ഈ കലാപത്തിലും ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലും പോപ്ലുലർ ഫ്രണ്ട് ഇടപെട്ടതായി നേരത്തെ ദില്ലി - യുപി പൊലീസും ദേശീയ ഏജനൻസികളും ആരോപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നലത്തെ റെയ്ഡെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാമിന്‍റെ മഞ്ചേരിയിലെ വീട് കമാന്‍റോ സംഘത്തിന്‍റെ കാവലില്‍ ഇഡി സംഘം പരിശോധിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍ വി.